സൗദി പ്രവേശനത്തിന് പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധം

ജിദ്ദ: സൗദിയിലേക്ക് വരുന്ന എല്ലാവരും 48 മണിക്കൂറിനുള്ളിൽ എടുത്ത അംഗീകൃത പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം.

പൗരന്മാർ ഉൾപ്പെടെ എല്ലാവർക്കും നിബന്ധന ബാധകമാണ്. എട്ട് വയസ്സിന് താഴെയുള്ളവരെ ഈ നിബന്ധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കൂടാതെ രാജ്യത്തിന് പുറത്തുപോകാൻ ഉദേശിക്കുന്ന പൗരന്മാർ കോവിഡ് വാക്സിൻ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് മൂന്ന് മാസം കഴിഞ്ഞവരാണെങ്കിൽ ബൂസ്റ്റർ ഡോസ് എടുക്കേണ്ടതുണ്ട്. 16ന് താഴെ പ്രായമുള്ളവർക്കും വാക്സിൻ എടുക്കുന്നതിൽനിന്ന് ഒഴിവാക്കിയവർക്കും ഇത് ബാധകമല്ല. പുതിയ നിബന്ധനകൾ ഈ മാസം ഒമ്പത് പുലർച്ചെ മുതൽ പ്രാബല്യത്തിലാകും.

എല്ലാവരും മുൻകരുതൽ നടപടികളും പ്രതിരോധ നടപടികളും അംഗീകൃത ആരോഗ്യ പ്രോട്ടോകോളുകളും പാലിക്കണമെന്ന് മന്ത്രാലയം ആവർത്തിച്ച് ആവശ്യപ്പെട്ടു.

വാക്സിനേഷൻ മൂന്ന് ഡോസുമെടുത്ത് പൂർത്തീകരിക്കണമെന്നും അത് വേഗത്തിലാക്കണമെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. 

Tags:    
News Summary - PCR Certificate is mandatory for Saudi entry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.