ഒ.െഎ.സി വിദേശകാര്യ മന്ത്രിതല എക്സിക്യൂട്ടിവ് കമ്മിറ്റി അടിയന്തര യോഗം ഒാൺലൈനിൽ ചേർന്നപ്പോൾ
ജിദ്ദ: ക്രൂരമായ ഇസ്രായേൽ ആക്രമണം തടയാൻ സുരക്ഷ കൗൺസിൽ ഇടപെടണമെന്നും ഫലസ്തീനിലെ സിവിലിയന്മാർക്കെതിരായ എല്ലാ ആക്രമണങ്ങളും ഉടനടി അവസാനിപ്പിക്കണമെന്നും ഒ.െഎ.സി വ്യക്തമാക്കി. സൗദി അറേബ്യയുടെ ക്ഷണപ്രകാരം ചേർന്ന അസാധാരണ അടിയന്തര യോഗത്തിെൻറ സമാപനത്തിൽ പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം ഉൗന്നിപ്പറഞ്ഞത്.
സുരക്ഷ കൗൺസിൽ അതിെൻറ ഉത്തരവാദിത്തം നടപ്പാക്കുന്നതിൽ പരാജയപ്പെടുകയാണെങ്കിൽ ജനറൽ അസംബ്ലിയിലേക്ക് പോകാൻ ഞങ്ങളെ പ്രേരിപ്പിക്കും. ഖുദ്സും അൽഅഖ്സ പള്ളിയും മുസ്ലിം സമൂഹത്തിെൻറ ചുവപ്പുരേഖയാണ്.
അൽഅഖ്സ പള്ളിയുടെ ചരിത്രപരവും നിയമപരവുമായ പദവിയെ ദോഷകരമായി ബാധിക്കുന്ന എല്ലാ നടപടികളിൽനിന്നും ഇസ്രായേൽ പിന്മാറണം. അധിനിവേശശക്തിയെന്ന നിലയിൽ നിലവിലെ സ്ഥിതിഗതികൾ വഷളായതിെൻറ ഉത്തരവാദിത്തം ഇസ്രായേലിനുതന്നെ.
ഫലസ്തീനിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരമായ ആക്രമണങ്ങളെയും ഒ.െഎ.സി ശക്തമായി അപലപിച്ചു. ഫലസ്തീൻ ജനതക്ക് എല്ലാത്തരം പിന്തുണയും നൽകേണ്ടതിെൻറ ആവശ്യകത അന്തിമ പ്രസ്താവനയിൽ ഉൗന്നിപ്പറഞ്ഞു.ഫലസ്തീൻ ജനതക്ക് നഷ്ടപരിഹാരം നൽകാൻ ഇസ്രായേലിനെ നിർബന്ധിക്കാൻ നിയമനടപടി സ്വീകരിക്കണമെന്നും ഒ.െഎ.സി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.