റഹീമിന്റെ ഉമ്മ പാത്തുമ്മയെ റിയാദിലെ അബ്ദുൽ റഹീം സഹായസമിതി അംഗങ്ങൾ സന്ദർശിച്ചപ്പോൾ, മുഖ്യ രക്ഷാധികാരി അഷ്‌റഫ് വേങ്ങാട്ട്, ജനറൽ കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ എന്നിവരാണ് സമീപം

വിധിയുടെ ആശ്വാസത്തിൽ റഹീമിന്റെ ഉമ്മയെ സന്ദർശിച്ച് സഹായസമിതി

റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്ത് കോടതി വിധിയുണ്ടായ ആശ്വാസത്തിൽ റിയാദിലെ അബ്ദുൽ റഹീം സഹായസമിതി മുഖ്യ രക്ഷാധികാരി അഷ്‌റഫ് വേങ്ങാട്ട്, ജനറൽ കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ, മൊയ്‌തീൻ കോയ കല്ലമ്പാറ എന്നിവർ കോഴിക്കോട് കോടമ്പുഴയുള്ള വീട്ടിലെത്തി റഹീമിന്റെ ഉമ്മയെ സന്ദർശിച്ചു.

ദീർഘകാലത്തെ പ്രാർഥനക്ക് ഉത്തരം ലഭിക്കുകയാണെന്നും എന്റെ മകനുവേണ്ടി പല രീതിയിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി പറയുകയാണെന്നും റഹീമിന്റെ മാതാവ് പാത്തുമ്മ പറഞ്ഞു. ഇനി മോൻ എന്റെ അടുത്തെന്നാണ് എത്തുകയെന്ന് നിറകണ്ണുകളോടെ ആ ഉമ്മ ചോദിച്ചപ്പോൾ വൈകാതെ അതും സംഭവിക്കുമെന്ന് അവർ ആശ്വസിപ്പിച്ചു.

തുടർന്ന് നാട്ടിലുള്ള റഹീം സഹായസമിതി ട്രസ്റ്റ് ഭാരവാഹികളുമായും സഹായ സമിതി നേതാക്കൾ കൂടിക്കാഴ്ച നടത്തി. കേസുമായി ബന്ധപ്പെട്ട്‌ റിയാദിൽ ഇതുവരെയുണ്ടായിട്ടുള്ള വിവരങ്ങളും മോചനത്തിനുള്ള നടപടിക്രമങ്ങളുടെ പുരോഗതിയും സമിതി ട്രസ്റ്റ് അംഗങ്ങളെ അറിയിച്ചു.

Tags:    
News Summary - Rahim's mother was visited by the support committee.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.