‘ടി20’യിലെ ഇന്ത്യയുടെ കിരീടനേട്ടം റിയാദ് ടാക്കീസ് ആഘോഷിച്ചപ്പോൾ

ടി20 യിലെ ഇന്ത്യയുടെ കിരീടനേട്ടം ആഘോഷമാക്കി റിയാദ് ടാക്കീസ്

റിയാദ്: വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് കോടിക്കണക്കിന് ഇന്ത്യൻ ജനതയുടെ സ്വപ്നങ്ങൾ പൂവണിയിച്ച് രോഹിതും സംഘവും കുട്ടിക്രിക്കറ്റിെൻറ ലോകകിരീടമണിഞ്ഞത് ആഘോഷമാക്കി കലാകായിക സാംസ്‌കാരിക സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസ്. വെസ്റ്റിൻഡീസിലെ ബർബഡോസ് കെൻസിങ്ടൺ സ്റ്റേഡിയത്തിൽ ടി20 ലോകകപ്പ് ഫൈനൽ നടക്കുമ്പോൾ റിയാദ് മുറബ്ബ അവന്യു മാളിൽ വലിയ സ്‌ക്രീനിൽ മത്സരം കാണാൻ ഒത്തുകൂടി തുടങ്ങിയ ആവേശരാവ് പിറ്റേന്ന് സാംസ്കാരിക ചടങ്ങോട് കൂടിയാണ് സമാപിച്ചത്. സൗദി പൗരന്മാരും ഇന്ത്യൻ ആഘോഷത്തിൽ പങ്കുചേർന്നു.

റിയാദ് ഹറാജ് അൽ മദീന ഹൈപ്പർമാർക്കറ്റിൽ നടന്ന വിജയാഘോഷ ചടങ്ങിൽ വൈസ് പ്രസിഡൻറ് ഷമീർ കല്ലിങ്കൽ അധ്യക്ഷത വഹിച്ചു. എൽദോ വയനാട്, ഉമറലി അക്ബർ, ഷിജു ബഷീർ എന്നിവർ സംസാരിച്ചു. ജോ.സെക്രട്ടറി ഫൈസൽ കൊച്ചു സ്വാഗതവും സജീർ സമദ് നന്ദിയും പറഞ്ഞു. നവാസ് ഒപ്പീസ്, ഫാറൂഖ് കോവൽ, ഖലീദ് വല്ലിയോട്, ടി.വി.എസ്. ശബ്ദനാൻ, മെഹർ, മുഹ്‌സിൻ, ഷൈജു പച്ച എന്നിവർ ചേർന്ന് കേക്ക് മുറിച്ചു. മധുര വിതരണവും ടീം അംഗങ്ങൾക്ക് ആർപ്പുവിളിച്ചും ദേശീയപതാക ഉയർത്തിയും ആഘോഷം ഗംഭീരമാക്കി.

സജിൻ നിഷാൻ, ലാലു വർക്കി, റിജോഷ് കടലുണ്ടി, ബഷീർ കരോളം, സുബി സജിൻ, വരുൺ കണ്ണൂർ, വിജയകുമാർ കായംകുളം, എം.എഫ്.സി. ഹുസൈൻ, ബാലഗോപാലൻ, മജീദ് കരുനാഗപ്പള്ളി, നൗഫൽ, ഇ.കെ. ലബൈബ്ബ്‌, അൻവർ സാദത്ത്, പ്രദീപ് കിച്ചു, ഫൈസൽ തമ്പലക്കോടൻ, ഷഫീഖ് വലിയ, നിസാർ പള്ളിക്കശേരി, ഹുസൈൻ ഷാപ്പി, സൈദാലി, എം.ഡി. റാഫി, ഷിജു റഷീദ്, ജിൽജിൽ മാളവന, അശോക് കൃഷ്ണ, മനു, അനിൽ മുരളി, ബിൽറു, ടിൻസൻ മോൻ, കരീം തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - Riyad Talkies cheered India's T20 title win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.