കോവിഡ്; സൗദിയിൽ ഗുരുതര രോഗികളുടെ എണ്ണം കൂടുന്നു

ജിദ്ദ: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നവരിൽ ഗുരുതര രോഗികളുടെ എണ്ണം കൂടുന്നു. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,852 പേർ നിലവിൽ ചികിത്സയിലുണ്ട്. ഇവരിൽ 1,312 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

പുതുതായി 1,026 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,055 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,16,307 ഉം ആകെ രോഗമുക്തരുടെ എണ്ണം 3,99,509 ഉം ആയി. ചികിത്സയിലുണ്ടായിരുന്നവരിൽ 11 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 6,946 ആയി.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.66 ശതമാനവുമാണ്. ഏറ്റവും കൂടുതൽ രോഗികളുള്ളത് റിയാദ് പ്രവിശ്യയിലാണ്.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 441, മക്ക 233, കിഴക്കൻ പ്രവിശ്യ 133, അസീർ 49,  മദീന 33, ജീസാൻ 33, അൽ ഖസീം 21, ഹാഇൽ 21, തബൂക്ക് 18, വടക്കൻ അതിർത്തി മേഖല 16, നജ്റാൻ 10, അൽബാഹ 10, അൽ ജൗഫ് 8.

Tags:    
News Summary - saudi covid update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.