ആദ്യ സൗദി ഗെയിംസ് റിയാദിൽ ഈ മാസം 27 മുതൽ

ജിദ്ദ: ആദ്യ സൗദി ഗെയിംസ് ഒക്ടോബർ 27-ന് റിയാദിൽ ആരംഭിക്കും. 6,000-ത്തിലധികം കായികതാരങ്ങൾ സൗദി ചരിത്രത്തിലെ ആദ്യ ഗെയിംസിൽ അണിനിരക്കും. കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. വിജയികൾക്ക് 20 കോടി റിയാലാണ് സമ്മാന തുക. ഗെയിംസ് 10 ദിവവസം നീണ്ടു നിൽക്കും. രണ്ടുവർഷം മുമ്പാണ് സൗദി ഗെയിംസിന്റെ പ്രഖ്യാപനമുണ്ടായത്. കോവിഡിനെ തുടർന്ന് ഗെയിംസ് പിന്നീട് നീട്ടിവെക്കുകയായിരുന്നു.

സ്‌പോർട്‌സിലും അത്‌ലറ്റിക്സിലും ഭരണകൂടത്തിനുള്ള വലിയ താൽപ്പര്യത്തിന്റെ പ്രതിഫലനമാണ് സൗദി ഗെയിംസ് എന്ന് കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി പറഞ്ഞു. ഈ അവസരത്തിൽ ഗെയിംസിനുള്ള പിന്തുണക്ക് സൽമാൻ രാജാവിന് ആത്മാർഥമായ നന്ദി അറിയിക്കുന്നു. വിവിധ കായികമേഖലകളെ പിന്തുണയ്ക്കാനും ശാക്തീകരിക്കാനുമുള്ള അതീവതാൽപര്യമാണ് കിരീടാവകാശിയും പുലർത്തുന്നത്. രാജ്യത്തിന്റെ കായികരംഗത്തെ ആവശ്യങ്ങൾ സ്പർശിച്ചയാളാണ്. രാജ്യത്തെ യുവാക്കൾക്കും യുവതികൾക്കും വലിയ തിരിച്ചുവരവ് നൽകുന്ന ബൃഹത്തായ പല പദ്ധതികളും നടപ്പാക്കി. പ്രത്യേകിച്ചും ഈ സെഷൻ ഏറ്റവും വലിയ ദേശീയ കായികപദ്ധതിയാണ്. വിഷൻ 2030-ന്റെ ഏറ്റവും പ്രധാനപ്പെട്ടതും സമഗ്രവുമായ പരിപാടികളിലൊന്നാണ്. ഗെയിംസിൽ പങ്കെടുക്കുന്ന എല്ലാവർക്കും വിജയം നേരുന്നുവെന്ന് കായിക മന്ത്രി പറഞ്ഞു.

യോഗ്യതാ റൗണ്ടുകളിലും പെർഫോമൻസ് ട്രയലുകളിലൂമായി 20,000-ത്തിലധികം പുരുഷ-വനിതാ കായികതാരങ്ങൾക്ക് സൗദി ഗെയിംസിന് മുന്നോടിയായി അവസരമൊരുക്കിയിരുന്നു. 6,000-ലധികം അത്‌ലറ്റുകളുടെയും 2,000 സാങ്കേതിക, അഡ്മിനിസ്ട്രേറ്റീവ് സൂപ്പർവൈസർമാരുടേയും പങ്കാളിത്തത്തിനാണ് സൗദി ഗെയിംസ് സാക്ഷ്യം വഹിക്കുക. ഇവർ രാജ്യമെമ്പാടുമുള്ള 200-ലധികം ക്ലബ്ബുകളെ പ്രതിനിധീകരിക്കുന്നു. കൂടാതെ ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റിയുടെ പതാകയ്ക്ക് കീഴിൽ പങ്കെടുക്കുന്ന വിഭാഗങ്ങളുമുണ്ടാകും. മത്സരത്തിലെ വിജയികൾക്ക് ഏറ്റവും ഉയർന്ന സമ്മാനമണ് ഒരുക്കിയിരിക്കുന്നത്. സമ്മാന തുക 20 കോടി റിയാൽ കവിയും. ഏതൊരു ഗെയിമിലെയും സ്വർണ മെഡൽ ജേതാവിന് 10 ലക്ഷം റിയാലും വെള്ളിക്ക് മൂന്ന് ലക്ഷം റിയാലും വെങ്കലത്തിന് ഒരു ലക്ഷം റിയാലുമാണ് ലഭിക്കുകയെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Saudi games starting from tommarow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.