സൗദി വനിത ജീവനക്കാരുടെ എണ്ണത്തിൽ സർവകാല റെക്കോഡ്

റിയാദ്: രാജ്യത്ത് സ്വദേശി വനിത തൊഴിലാളികളുടെ എണ്ണത്തിൽ സർവകാല റെക്കോഡ്. മൂന്നു വര്‍ഷത്തിനിടെ നാലു ലക്ഷത്തിലേറെ യുവതികളാണ് പുതുതായി ജോലിയിൽ പ്രവേശിച്ചത്. 2021 പകുതിക്ക് ശേഷം ഈ വർഷം ആദ്യം വരെയുള്ള കാലത്ത് 4,15,978 സൗദി വനിതകള്‍ക്കാണ് ജോലി ലഭിച്ചത്. ഇതോടെ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ (ഗോസി) രജിസ്റ്റര്‍ ചെയ്ത സ്വദേശി വനിത ജീവനക്കാര്‍ 10,96,000 ഓളമായി. 2021 രണ്ടാം പാദത്തില്‍ ഗോസിയില്‍ രജിസ്റ്റര്‍ ചെയ്ത സ്വദേശി വനിത ജീവനക്കാര്‍ 6,80,000 ആയിരുന്നു.

മൂന്നു വര്‍ഷത്തിനിടെ ഗോസി രജിസ്‌ട്രേഷനുള്ള സൗദി വനിത ജീവനക്കാരുടെ എണ്ണം 61.17 ശതമാനം എന്ന തോതില്‍ ഉയര്‍ന്നു. തുടര്‍ച്ചയായി 33 മാസത്തിലാണ് വനിത ജീവനക്കാരുടെ എണ്ണം ഉയരുന്നത്. 2021 ഒമ്പതാം മാസം മുതൽ വനിത ജീവനക്കാരുടെ എണ്ണം ക്രമാനുഗതമായി ഉയരാന്‍ തുടങ്ങുകയും ഈ വര്‍ഷം ആദ്യ പാദത്തോടെ സര്‍വകാല റെക്കോഡിടുകയും ചെയ്തു.

ഇക്കാലയളില്‍ സൗദി പുരുഷ ജീവനക്കാരുടെ എണ്ണം 20.89 ശതമാനം തോതില്‍ മാത്രമാണ് ഉയര്‍ന്നത്. മൂന്നു വര്‍ഷത്തിനിടെ 2,89,000 ഓളം സൗദികള്‍ പുതുതായി തൊഴില്‍ വിപണിയില്‍ പ്രവേശിച്ചു. ഈ വര്‍ഷം ആദ്യ പാദത്തെ കണക്കുകള്‍ പ്രകാരം ഗോസിയിൽ രജിസ്റ്റര്‍ ചെയ്ത 16.7 ലക്ഷത്തോളം സൗദി പുരുഷ ജീവനക്കാരുണ്ട്.

Tags:    
News Summary - Saudi women hit all-time record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.