ജിദ്ദ: സൗദി അറേബ്യയിൽ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണം 500ന് അടുത്തു. വ്യാഴാഴ്ച പുതുതായി 482 പേർക്കാണ് കോവിഡ് കണ്ടെത്തിയത്. 360 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,86,782 ആയി. ഇവരിൽ 3,75,831 പേർക്കും രോഗം ഭേദമായി.
ചികിത്സയിലുണ്ടായിരുന്നവരിൽ ആറ് പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 6,630 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4,321 ആണ്. ഇവരിൽ 622 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്ന റിയാദ് പ്രവിശ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 204 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ജിദ്ദ നഗരം ഉൾപ്പെടുന്ന മക്ക പ്രവിശ്യയിലും രോഗികളുടെ എണ്ണം കൂടുന്നുണ്ട്.
വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 204, മക്ക 84, കിഴക്കൻ പ്രവിശ്യ 76, വടക്കൻ അതിർത്തി മേഖല 34, മദീന 21, ഹാഇൽ 14, അൽ ഖസീം 13, ജീസാൻ 10, അസീർ 8, അൽജൗഫ് 7, തബൂക്ക് 6, നജ്റാൻ 4, അൽബാഹ 1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.