ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി സംഘടിപ്പിച്ച ‘ബാപ്പുജിയുടെ ഇന്ത്യ’ എന്ന പരിപാടി റഷീദ് കൊളത്തറ ഉദ്ഘാടനം ചെയ്യുന്നു

രാജ്യത്തെ തിരിച്ചു പിടിക്കാൻ ഗാന്ധിജിയുടെ ഇന്ത്യയിലേക്കു മടങ്ങണം

ജിദ്ദ: മഹാത്മ ഗാന്ധി വിഭാവനം ചെയ്ത ഇന്ത്യയിലേക്കുള്ള പ്രയാണമായിരിക്കണം ഇനി രാജ്യത്തെ തിരിച്ചുപിടിക്കാനുള്ള ഒരേയൊരു മാർഗമെന്നും അതിന് പുതിയ തലമുറയെയും യുവതകളെയും ഗാന്ധിജിയുടെ ആശയങ്ങളും സങ്കൽപങ്ങളും പാഠ്യവിഷയങ്ങളിലൂടെ സ്‌കൂൾ തലം മുതൽ പഠിപ്പിക്കേണ്ടതാണെന്നും ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി സംഘടിപ്പിച്ച 'ബാപ്പുജിയുടെ ഇന്ത്യ' എന്ന പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

രാജ്യം ഭരിക്കുന്നവർ ഗാന്ധിജിയെയും നെഹ്റുവിനെയും പോലുള്ളവരെ തിരസ്കരിക്കാനും ചരിത്രത്താളുകളിൽ നിന്ന് ഒഴിവാക്കാനും ശ്രമിക്കുമ്പോൾ മറ്റു രാജ്യങ്ങൾ ഇവരുടെ ചരിത്രങ്ങളും കാഴ്ചപ്പാടുകളും ആശയങ്ങളും സ്‌കൂൾ തലം മുതൽ പഠിപ്പിക്കാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ ഇന്ത്യയുടെ രക്ഷക്ക് കോൺഗ്രസ് മാത്രമേയുള്ളൂവെന്നും അതിനെ ശക്തിപ്പെടുത്തേണ്ടത് മതേതര, ജനാധിപത്യ വിശ്വാസികളുടെ കടമയാണെന്നും യോഗം അഭിപ്രായപ്പെട്ടു.

ആക്ടിങ് പ്രസിഡൻറ് സാക്കിർ ഹുസൈൻ എടവണ്ണ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ഐ.ടി സെൽ കൺവീനർ ഇഖ്ബാൽ പൊക്കുന്നു മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ അബൂബക്കർ അരിമ്പ്ര, ഷിബു തിരുവനന്തപുരം, അലി തേക്കുതോട്, അബ്ദുൽ മജീദ് നഹ, യൂനുസ് കാട്ടൂർ, മൗഷ്മി ഷെരീഫ്, അൻവർ കല്ലമ്പലം, അനിയൻ ജോർജ്, വർഗീസ് ഡാനിയൽ, സഹീർ മാഞ്ഞാലി, ഫസലുല്ല ചെറുകോട്, അശ്റഫ് വടക്കേകാട്, ഉണ്ണി പാലക്കാട്, പ്രിൻസാദ് കോഴിക്കോട്, ഉസ്മാൻ കുണ്ടുകാവിൽ, സഹീർ ചെറുതുരുത്തി, രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.

ആഘോഷത്തിെൻറ ഭാഗമായി സ്‌കൂൾ കുട്ടികൾക്ക് നടത്തിയ പ്രസംഗ മത്സരത്തിലെ വിജയികളെ കൺവീനർ മനോജ് മാത്യു പ്രഖ്യാപിച്ചു. സീനിയർ വിഭാഗത്തിൽ ആൻഡ്രിയ ലിസ ഷിബു ഒന്നാം സ്ഥാനവും ശ്രീനന്ദ കുരുങ്ങാട് രണ്ടാം സ്ഥാനവും ആവണി കെ. കടലുണ്ടി മൂന്നാം സ്ഥാനവും ജയനി മോൾ, റഫാൻ സക്കീർ എന്നിവർ പ്രോത്സാഹന സമ്മാനവും നേടി.

ജൂനിയർ വിഭാഗത്തിൽ അഫ്രീൻ സക്കീർ ഒന്നാം സ്ഥാനവും ഷെസ റഫീഖ് രണ്ടാം സ്ഥാനവും നേടി. വിജയികൾക്കുള്ള സമ്മാനങ്ങൾ ശ്രീജിത്ത് കണ്ണൂർ, മുജീബ് മൂത്തേടം, അനിൽ കുമാർ പത്തനംതിട്ട, ജലീഷ് കാളികാവ്, ഹർഷദ് എറണാകുളം, അബ്ദുൽ ഗഫൂർ ചെമ്പകുത്ത്, രവീന്ദ്രൻ കാവിൽ എന്നിവർ വിതരണം ചെയ്തു. ചടങ്ങിൽ ജനറൽ സെക്രട്ടറി നൗഷാദ് അടൂർ സ്വാഗതവും ട്രഷറർ ശ്രീജിത്ത് കണ്ണൂർ നന്ദിയും പറഞ്ഞു.

Tags:    
News Summary - We must return to Gandhian ideals to recapture the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.