ദുബൈ: എമിറേറ്റിലെ ആരോഗ്യ സംവിധാനങ്ങൾ ലൈസൻസ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് പരിശോധന നടത്തി.
സാധാരണ പരിശോധനയേക്കാൾ സമയവും അധ്വാനവും ലാഭകരമായ സംവിധാനം വഴി, അഞ്ചുദിവസമെടുക്കുന്ന ഇടപാടുകൾ ഒരു ദിവസത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞെന്ന് അധികൃതർ വെളിപ്പെടുത്തി. ഈ വർഷം ആദ്യ പാദത്തിൽ 615 ആരോഗ്യ സംവിധാനങ്ങളാണ് പരിശോധിച്ചിട്ടുള്ളത്. ഇവയിൽ 70 ശതമാനവും ‘റാസിദ്’ സ്മാർട്ട് സംവിധാനം വഴിയാണ് പൂർത്തീകരിച്ചത്.
‘റാസിദ്’ സ്മാർട്ട് സംവിധാനം വഴി ദുബൈ ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് ആരോഗ്യ സംവിധാനങ്ങളുമായി ആശയവിനിമയം നടത്താൻ സാധിക്കും. ആരോഗ്യ സംവിധാനങ്ങളുടെ ലൈസൻസിങ്, ടാസ്കുകൾ, മാനദണ്ഡങ്ങൾ പാലിക്കൽ എന്നിവ തൽക്ഷണം വിലയിരുത്താൻ ഹെൽത്ത് ഇൻസ്പെക്ടർമാരെ സഹായിക്കുന്ന രണ്ട് സ്മാർട്ട് ടൂളുകളാണ് ‘റാസിദി’ൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഈ സംവിധാനത്തിൽ ദുബൈയിലെ 5,000ത്തിലധികം ഹെൽത്ത് കെയർ സൗകര്യങ്ങളും ഏകദേശം 60,000 ഹെൽത്ത് കെയർ പ്രഫഷനലുകളും ഉൾക്കൊള്ളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.