ദുബൈ: കിട്ടുന്നിടത്തു നിന്നെല്ലാം സൗജന്യ വൈഫൈ ഉപയോഗിക്കുന്ന ശീലമുണ്ട് ചിലർക്ക്. അംഗീകൃതമായി ടെലികോം കമ്പനികളും മാളുകളും സ്ഥാപനങ്ങളും നൽകുന്ന സൗകര്യത്തിനു പുറമെ എവിടെയെങ്കിലും ഒാപ്പൺ ൈവഫൈ സിഗ്നൽ കിട്ടിയാലും ചാടിക്കയറി ഉപയോഗിക്കുന്നവർ സൂക്ഷിക്കുക. ഏതാനും മിനിറ്റുകൾ ആ സൗകര്യം ഉപയോഗിക്കുന്നതിനിടെ നിങ്ങളുടെ ഫോണിലെ വിവരങ്ങളെല്ലാം ചോർത്താൻ കച്ചകെട്ടി നടക്കുന്ന സംഘങ്ങളും നമുക്ക് ചുറ്റിലുമുണ്ട്. സൗജന്യ വൈഫൈ മറയാക്കി വ്യക്തിവിവരങ്ങൾ ചോർത്തുന്ന സൈബർ ക്രിമിനലുകളെക്കുറിച്ച് ദുബൈ പൊലീസാണ് മുന്നറിയിപ്പു നൽകിയത്.
ഫ്രീ പബ്ലിക് വൈഫൈ, മാൾ വൈഫൈ തുടങ്ങി സംശയം തോന്നാത്ത പല പേരുകളിലുമാണ് തട്ടിപ്പുകാർ വൈഫൈ ഹോട്ട്സ്പോട്ടുകൾ ഉണ്ടാക്കുക. അതു കണ്ട് ഫോൺ കണക്ട് ചെയ്താലുടൻ വിവരങ്ങൾ ചോർന്നു തുടങ്ങും. ഫോണുകളിൽ സൂക്ഷിച്ചിരിക്കുന്ന ചിത്രങ്ങൾ, പാസ്വേർഡുകൾ, ബാങ്ക് ഇടപാടുകൾ,സ്ഥിരമായി സന്ദർശിക്കുന്ന സൈറ്റുകൾ മുതൽ വിലപ്പെട്ട വിവരങ്ങളെല്ലാം കൈക്കലാക്കുന്ന ഹാക്കർമാർ ദുരുപയോഗം ചെയ്യും. ഇത്തരം സുരക്ഷിതമല്ലാത്ത വൈഫൈ നെറ്റ്വർക്കുകൾ ഉപയോഗിക്കുന്നതിെൻറ ഗൗരവം പലരും മനസിലാക്കുന്നില്ലെന്ന് സൈബർ കുറ്റകൃത്യം തടയൽ വിഭാഗം ഉപ ഡയറക്ടർ ലഫ്.കേണൽ സലീം ബിൻ സൽമീൻ പറഞ്ഞു.
സ്ത്രീകളുടെ സോഷ്യൽ മീഡിയാ അക്കൗണ്ട് വിവരങ്ങളും ചിത്രങ്ങളും ചോർത്തുകയും അവ ഉപയോഗിച്ച് പണം പിടുങ്ങാൻ ശ്രമിക്കുകയുമാണ് ഹാക്കർമാരുടെ മറ്റൊരു രീതി. ഇൗയിടെ ഒരു സ്ത്രീയുടെ സാമൂഹിക മാധ്യമ അക്കൗണ്ട് ഹാക്ക് ചെയ്ത തട്ടിപ്പുകാർ അതു പുനസ്ഥാപിക്കുന്നതിന് വൻ തുകയാണ് ആവശ്യപ്പെട്ടത്. സ്ത്രീ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയപ്പോൾ അവർ സൗജന്യ വൈഫൈ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. തുടർന്ന് ദുബൈ പൊലീസ് ഹാക്ക് ചെയ്ത രാജ്യത്തെ അധികൃതരുമായി ബന്ധപ്പെട്ട് അക്കൗണ്ട് വീണ്ടെടുക്കുകയായിരുന്നു.
പഴയ സ്മാർട്ട് ഫോണുകൾ കൈമാറ്റം ചെയ്യുന്നതും വിൽക്കുന്നതും അപകടകരമാണെന്നും ലഫ്.കേണൽ സൽമീൻ പറഞ്ഞു. ഫോേട്ടായും വീഡിയോകളും വിവരങ്ങളുമെല്ലാം ഡിലീറ്റു ചെയ്താലും അവ വീണ്ടെടുക്കാൻ ഹാക്കർമാർക്ക് എളുപ്പമാണ്. പഴയ ഫോണുകൾ സ്വന്തം കസ്റ്റഡിയിൽ സൂക്ഷിക്കലാണ് അഭികാമ്യം. സൈബർ കുറ്റകൃത്യങ്ങൾ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ mail@dubaipolice.gov.ae എന്ന വിലാസത്തിൽ അറിയിക്കണമെന്ന് പൊലീസ് ഉണർത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.