ദുബൈ: ആസ്ട്രേലിയ, നെതർലാൻറ്സ്, യു.എ.ഇ എന്നിവിടങ്ങളിലായി കണ്ണികളുള്ള അന്തർദേശീയ മയക്കുമരുന്ന് ഗൂഢസംഘത്തിെല ദുബൈയിൽ പിടിയിലായ അംഗങ്ങളെ വിട്ടുകിട്ടാൻ ആസ്ട്രേലിയൻ അധികൃതർ അപേക്ഷ നൽകി. ലഹരി സംഘത്തിലെ 17 പേരെയാണ് മുന്നു രാജ്യങ്ങളിൽ നിന്നായി പിടികൂടിയത്.
ഇതിൽ അഞ്ചുപേർ ദുബൈയിൽ വെച്ചാണ് വലയിലായത്. സംഘത്തിൽ നിന്ന് 1.9 ടൺ മയക്കുമരുന്നാണ് പിടിച്ചെടുത്തത്. അഞ്ചു പ്രതികളെ വിട്ടു നൽകാനാണ് ദുബൈ പൊലീസ് പ്രോസിക്യൂഷന് മുൻപാകെ അപേക്ഷ എത്തിയിരിക്കുന്നത്. കേസ് വിശദമായി പഠിച്ച് അന്വേഷണം തുടർന്നുവരികയാണെന്ന് പ്രോസിക്യൂട്ടർ ജനറൽ ഇസ്മായിൽ അലി മദനി വ്യക്തമാക്കി.
അതിനിടെ വിട്ടുകിട്ടൽ അപേക്ഷക്കെതിരെ പ്രതികളിലൊരാൾ കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നതായി ഗൾഫ്ന്യൂസ് സൂചന നൽകുന്നു. പേരു വെളിപ്പെടുത്താത്ത അഭിഭാഷകനാണ് പ്രതിക്കുവേണ്ടി തന്നെ ചിലർ സമീപിച്ച വിവരം പുറത്തുവിട്ടത്. അതേ സമയം ദുബൈയിൽ പിടിയിലായ ഭക്ഷണശാല ഉടമയാണ് സംഘത്തിലെ പ്രധാനിയെന്ന് ആസ്ട്രേലിയൻ പൊലീസ് സംശയിക്കുന്നു. ജെ.എൽ.ടിയിൽ സ്ഥാപനം നടത്തി വന്ന ഇൗ ആസ്ട്രേലിയൻ പൗരെൻറ രണ്ടു സഹോദരങ്ങൾ സിഡ്നിയിലും പിടിയിലായിട്ടുണ്ട്. 2400കോടി ദിർഹത്തിെൻറ മയക്കുമരുന്നാണ് സംഘത്തിൽ നിന്ന് കണ്ടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.