ദുബൈ: എമിറേറ്റിലെ റസ്റ്റാറൻറുകളുടെ ഗുണനിലവാരം അടിസ്ഥാനമാക്കി 'ദുബൈ സ്റ്റാർ' പദവി നൽകുന്ന സംരംഭവുമായി സർക്കാർ. 15ാമത് ദുബൈ അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷ സമ്മേളനത്തിെൻറ ഉദ്ഘാടന വേദിയിൽ ദുബൈ സ്പോർട്സ് കൗൺസിൽ ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദാണ് പദ്ധതി പ്രഖ്യാപിച്ചത്. ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ ആഗോള റേറ്റിങ് സംവിധാനമായിരിക്കും 'ദുബൈ സ്റ്റാർ'.
വിവിധ മേഖലകളിലെ പ്രഫഷനൽ ടീമിെൻറ വിലയിരുത്തലിന് ശേഷമായിരിക്കും മികച്ച റസ്റ്ററൻറുകളെ തെരഞ്ഞെടുക്കുക. പുതിയ സംരംഭം റസ്റ്ററനറ് മേഖലയെ ഭക്ഷ്യ സുരക്ഷയിൽ മികവ് പുലർത്താനും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കാനും പ്രേരിപ്പിക്കുമെന്ന് ദുബൈ മുനിസിപാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി പറഞ്ഞു.
ഭക്ഷണത്തിെൻറ ഗുണനിലവാരം അടിസ്ഥാനമാക്കിയുള്ള റേറ്റിങ് സംവിധാനം ലോകത്ത് നിലവിലുണ്ട്. എന്നാൽ ഭക്ഷ്യ സുരക്ഷയും സുസ്ഥിരതയും അടിസ്ഥാനമാക്കിയുള്ള റേറ്റിങ് സംവിധാനം ആദ്യമാണ്. നിലവിൽ യു.എ.ഇയിലെ റസ്റ്ററനറുകളെ മാത്രം വിലയിരുത്തുന്ന സംവിധാനമായാണ് പദ്ധതി നടപ്പിലാക്കുക. എന്നാൽ ഭാവിയിൽ ലോകോത്തര സ്ഥാപനങ്ങളെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കി. 'സുസ്ഥിര ഭക്ഷണ സംവിധാനത്തിന് ക്രിയാത്മത പരിഹാരങ്ങൾ' എന്ന തലക്കെട്ടിലാണ് ഇത്തവണ ഭക്ഷ്യ സുരക്ഷ സമ്മേളനം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.