ദുബൈ: ഗുരു വിചാരധാര ഷാർജയിൽ ‘ഗുരുജയന്തി-പൊന്നോണം 2024’ സംഘടിപ്പിച്ചു. രാജ്യസഭ എം.പി. അഡ്വ. ജെബി മേത്തർ മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് പി.ജി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രമുഖ വ്യവസായിയും ഗുരു വിചാരധാര രക്ഷാധികാരിയുമായ മുരളീധരപ്പണിക്കർ, എ.വി.എം ഗ്രൂപ് എം.ഡി ഡോ. എ.വി. അനൂപ്, മേജർ ഒമർ അൽ സുബൈർ അൽ മർസൂഖി, ശ്യാം പ്രഭു, ഷൈല ദേവ്, വിഭു രഘുവരൻ എന്നിവർ സംസാരിച്ചു.
ജനറൽ കൺവീനർ ഷാജി ശ്രീധരൻ ഓണസന്ദേശം നൽകി. സെക്രട്ടറി ഒ.പി. വിശ്വംഭരൻ സ്വാഗതവും പ്രഭാകരൻ പയ്യന്നൂർ നന്ദിയും പറഞ്ഞു. ഗുരു വിചാരധാര ഏർപ്പെടുത്തിയ വിവിധ മേഖലകളിൽ മികവു തെളിയിച്ചവർക്കുള്ള ഗുരുദേവ അവാർഡുകൾ വിതരണം ചെയ്തു. മികച്ച സാമൂഹിക പ്രവർത്തകനുള്ള അവാർഡ് എ.പി.സദാനന്ദനും മികച്ച സംരംഭകനുള്ള അവാർഡ് സചിൻ നടരാജനും യുവ വ്യവസായകനുള്ള അവാർഡ് സചിൻ നാഥിനും നൽകി.
മാധ്യമ രംഗത്തുനിന്നും എൽവിസ് ചുമ്മാർ, (ജയ്ഹിന്ദ് ടി.വി) സുരേഷ് വെള്ളിമറ്റം, (മാതൃഭൂമി), അനൂപ് കീച്ചേരി (ദിൽസേ എഫ്.എം, ) എന്നിവരും, സാഹിത്യ അവാർഡ് കവി ബിനു മനോഹറും സംഗീത പ്രതിഭ പുരസ്കാരം ഡോ. ഭഗവതി രവിയും ഏറ്റുവാങ്ങി. കഴിഞ്ഞ വർഷം വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് അവാർഡും മെറിറ്റ് സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.
സി.പി. മോഹൻ, ദിവ്യാ മണി, വിജയകുമാർ, വിനു വിശ്വനാഥ്, സുരേഷ് വേങ്ങോട്, വിജയകുമാർ ഇരിങ്ങാലക്കുട, ആകാശ് പണിക്കർ, ഷിബു ചെമ്പകം, ചന്ദ്രബാബു, ശൈലേഷ് കുമാർ, രാജ് ദേവ്, സഞ്ജു, വന്ദന മോഹൻ, ലളിത വിശ്വംഭരൻ, അഡ്വ.മഞ്ജു ഷാജി, ഗായത്രി രംഗൻ, മഞ്ജു വിനോദ്, രാഗിണി മുരളീധരൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിവിധ കലാപരിപാടികളും ഓണസദ്യയും ആഘോഷത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.