കെ.പി.സി.സി പ്രസിഡൻറായി കെ. സുധാകരനെ തെരഞ്ഞെടുത്തതിൽ ആഹ്ലാദം പങ്കിട്ട് ദുബൈ ഇൻകാസിെൻറ നേതൃത്വത്തിൽ മധുരം വിതരണം ചെയ്യുന്നു
ദുബൈ: കെ.പി.സി.സി പ്രസിഡൻറായി കെ. സുധാകരനെ തെരഞ്ഞെടുത്തതിൽ പ്രവാസലോകത്തും ആഹ്ലാദം.കേക്ക് മുറിച്ചും മധുരം പങ്കുവെച്ചുമായിരുന്നു യു.ഡി.എഫ് പ്രവർത്തകർ ആഹ്ലാദം പങ്കുവെച്ചത്. പാർട്ടി പ്രവർത്തകർക്ക് പുറമെ കണ്ണൂർ സ്വദേശികളും സുധാകരെൻറ നിയമനത്തിൽ ആഹ്ലാദം പങ്കുവെച്ചു.
മുല്ലപ്പള്ളിക്ക് പകരം സുധാകരനെ കെ.പി.സി.സിയുടെ തലപ്പത്ത് നിയമിക്കണമെന്ന് ഇൻകാസിലെ ഒരു വിഭാഗം നേരത്തെ മുതൽ ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് പരാജയം കൂടി വന്നതോടെ ഈ ആവശ്യം ശക്തമായി. അതിനാൽ, സുധാകരെൻറ നിയമന വിവരം അറിഞ്ഞ നിമിഷം മുതൽ ആഹ്ലാദ പരിപാടികളും തുടങ്ങി.
കെ.സുധാകരന് ആശംസയർപ്പിക്കുന്നതായി ഇൻകാസ് യു.എ.ഇ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് ടി.എ. രവീന്ദ്രൻ, ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി എന്നിവർ പറഞ്ഞു. സുധാകരെൻറ നേതൃത്വം കോൺഗ്രസിന് പുതുജീവൻ നൽകും. കോൺഗ്രസിനെ തികഞ്ഞ അച്ചടക്കമുള്ള സംഘടനയാക്കാനും കേഡർ, സെമി കേഡർ സംവിധാന ശൈലി ആവിഷ്കരിച്ച് ശക്തമായ സംഘടനാ സംവിധാനം കെട്ടിപ്പടുക്കാനും അദ്ദേഹത്തിന് കഴിയുമെന്നാണ് പ്രതീക്ഷ. പ്രവർത്തകർക്ക് ആത്മവിശ്വാസം പകർന്ന് അടിത്തട്ടിലുള്ള പ്രവർത്തനം ഊർജിതമാക്കി 2024ലെ പാർലമെൻറ് തെരഞ്ഞെടുപ്പിനുമുമ്പ് സംഘടനയെ സജ്ജമാക്കാൻ അദ്ദേഹത്തിന് കഴിയട്ടെയെന്നും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് ഇത് മാതൃകയാകുമെന്നും അവർ അറിയിച്ചു.
കോൺഗ്രസ് നിലനിൽക്കേണ്ടത് മതേതര ഇന്ത്യയുടെ നിലനിൽപിന് ആവശ്യമാണെന്നും മതേതര മൂല്യങ്ങൾ നിലനിർത്തി മുന്നോട്ടുപോകാനും പ്രവർത്തകർക്കും യുവാക്കൾക്കും പ്രചോദനമാകാൻ കെ.സുധാകരെൻറ നേതൃത്വത്തിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇൻകാസ് നേതാവും ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറിയുമായ അഡ്വ. ഹാഷിക്ക് തൈക്കണ്ടി പറഞ്ഞു.
'ഇൻകാസ് ദുബൈ സംഘടിപ്പിച്ച പരിപാടിക്ക് നാദിർ കാപ്പാട്, എൻ.പി. രാമചന്ദ്രൻ, ജേക്കബ് പത്താനപുരം, നൂറിൽ ഹമീദ്, സി.എ. ബീജു, അഷറഫ് പലേരി, പവി ബാലൻ, റഫീക്ക് മട്ടന്നൂർ, ബഷീർ നരാണിപ്പുഴ, ടൈറ്റസ് പുല്ലുരാൻ, ബാലകൃഷ്ണൻ അരിപ്ര, ഷൈജു അമ്മാനപ്പാറ എന്നിവർ നേതൃത്വം നൽകി.
സുധാകരെൻറ സ്ഥാനാരോഹണത്തിൽ ആഹ്ലാദം പങ്കിട്ട് ദുബൈ അൽ ഖിസൈസ് അൽ തവാർ സെൻററിൽ മലയാളികൾ മധുരം വിതരണം ചെയ്തു. ഷബീർ കളരിക്കൽ, എം.കെ. മുനീർ, അഫ്നാസ് മേക്കിലാട്ട്, അംജദ് അലി, ഹസ്ബു, പ്രദീപ് കുമാർ, ബദറു കൈതപ്പൊയിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.