ഇത്തിഹാദിന്‍റെ ഓഹരി വാഗ്ദാനം ചെയ്യുന്ന വ്യാജ പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പ്

അബൂദബി: ഇത്തിഹാദ് എയർവേസിന്‍റെ ഓഹരികൾ സ്വന്തമാക്കാമെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പരസ്യങ്ങൾക്കെതിരെ അധികൃതരുടെ മുന്നറിയിപ്പ്. ഇത്തരം സാങ്കൽപിക പരസ്യങ്ങൾ സ്വീകരിച്ച് ഇടപാട് നടത്തരുതെന്ന് സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്.സി.എ) അറിയിച്ചു.

എതെങ്കിലും സ്ഥാപനങ്ങളുമായി കരാറിലെത്തുന്നതിനും ഇടപാടുകൾ നടത്തുന്നതിനുംമുമ്പായി സ്ഥാപനത്തെക്കുറിച്ച് പരിശോധിക്കണമെന്നും ഔദ്യോഗിക സ്രോതസ്സുകളിൽനിന്ന് മാത്രം വിവരങ്ങൾ സ്വീകരിക്കണമെന്നും നിരന്തരം അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചുവരുന്നുണ്ട്. ലൈസൻസുള്ള സ്ഥാപനങ്ങളുടെ വിവരങ്ങൾ സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്.

Tags:    
News Summary - Warning against fake advertisement offering Etihad's share

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.