ഷാർജ: നിർണായകമായ നേരങ്ങളിൽ എടുക്കുന്ന വേണമോ വേണ്ടയോ എന്ന തെരഞ്ഞെടുപ്പിെൻറ തീരുമാനമാണ് പലപ്പോഴും മനുഷ്യരുടെ ജീവിതങ്ങളെ മാറ്റിമറിക്കുന്നതെന്ന് മലയാളി എഴുത്തുകാരൻ പി.എഫ്. മാത്യൂസ്.
തെൻറ പുതിയ കൃതിയായ 'കടലിെൻറ മണം' നോവലിനെ മുൻനിർത്തി ഇൻറലക്ച്വൽ ഹാളിൽ നടന്ന മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വർഷത്തെ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും കുട്ടിസ്രാങ്ക്, ഈ-മ-യൗ തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തുമായ പി.എഫ്. മാത്യൂസ് മുൻകാല കൃതികളിൽനിന്ന് വ്യത്യസ്തമായി, 'കടലിെൻറ മണം' എന്ന നോവലിൽ താൻ സ്വീകരിച്ച പുതിയ പ്രമേയത്തെയും പരിചയപ്പെടുത്തി. എഴുത്തുകാരി സോണിയ റഫീഖ് സംവാദകയായ പരിപാടിയിൽ നിരവധിപേർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.