അബൂദബി: വർഷങ്ങൾക്ക് ശേഷം ഇറാനുമായി നയതന്ത്ര, വ്യാപാര ബന്ധം പുനഃസ്ഥാപിക്കാൻ കരാറിലെത്തിയ സൗദി അറേബ്യക്ക് പിന്തുണ അറിയിച്ച് യു.എ.ഇ. സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാനെ ഫോണിൽ വിളിച്ചാണ് യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ നിലപാട് അറിയിച്ചത്. ഇരു രാജ്യങ്ങളും അനുരഞ്ജന കരാറിൽ എത്തിയത് സ്വാഗതം ചെയ്ത അദ്ദേഹം മേഖലയിൽ സ്ഥിരത ഉറപ്പുവരുത്താനും ജനങ്ങളുടെ വികസനവും ക്ഷേമവും നേടാനും സഹായിക്കുമെന്ന് പറഞ്ഞു.
സംഭാഷണങ്ങൾക്ക് മുൻകൈയെടുത്ത ചൈനയെയും അദ്ദേഹം അഭിനന്ദനം അറിയിക്കുകയും യു.എ.ഇയും ഗൾഫ് രാജ്യങ്ങളുമായും ചൈന ചരിത്രപരമായ ബന്ധമാണ് സൂക്ഷിക്കുന്നതെന്നും പറഞ്ഞു. വെള്ളിയാഴ്ച യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ നയതന്ത്ര ഉപദേശകൻ ഡോ. അൻവർ ഗർഗാഷ് കരാറിനെ സ്വാഗതം ചെയ്തിരുന്നു. മേഖലയിലെ സമാധാനത്തിനും സുസ്ഥിരതക്കും വേണ്ടിയുള്ള ഈ നല്ല ചുവടുവെപ്പിനായി മുൻകൈയെടുത്ത ചൈനയെ അഭിനന്ദിക്കുന്നതായും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.