മുഹമ്മദ് ഇഖ്ബാൽ

കൊട്ടാരത്തിലെ പ്രവാസ ജീവിതം കഴിഞ്ഞു; മുഹമ്മദ്‌ ഇഖ്ബാല്‍ നാട്ടിലെത്തി

ദുബൈ: കാൽ നൂറ്റാണ്ടിെൻറ പ്രവാസ ജീവിതം അവസാനിപ്പിച്ച് മലപ്പുറം കൽപകഞ്ചേരി സ്വദേശി മുഹമ്മദ് ഇഖ്ബാൽ നാടണഞ്ഞു. 1993ലാണ് ഇഖ്ബാൽ ദുബൈയിൽ എത്തിയത്. 1994ൽ തെൻറ നാട്ടുകാരനായിരുന്ന എ.പി. അസ്ലമാണ് ശൈഖ് പാലസിൽ ജോലി ശരിയാക്കിക്കൊടുത്തത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ സഅബീല്‍ ഓഫിസില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചതിെൻറ സംതൃപ്തിയിലാണ് ഇഖ്ബാൽ മടങ്ങിയത്.

നിരവധി കൂട്ടായ്മകളുടെ യാത്രയയപ്പിന് ശേഷമാണ് ഇഖ്ബാൽ നാടണഞ്ഞത്. ഭാര്യ ലൈലയും അഞ്ച് മക്കളും അടങ്ങിയതാണ് ഇഖ്ബാലിെൻറ കുടുംബം. നാട്ടിൽ സ്വയം തൊഴിൽ കണ്ടെത്തി കുടുംബത്തോടൊപ്പം കഴിയാനാണ് ഇഖ്ബാലിെൻറ തീരുമാനം. വളവന്നൂർ ഐ.ടി.സി അലുമ്നി യു.എ.ഇ ചാപ്റ്റർ, സഅബീല്‍ മെഹ്ഫില്‍, സാബീൽ ഒഫീസ് തുടങ്ങിയ കൂട്ടായ്മകൾ യാത്രയയപ്പ് നൽകി. അബ്ദുല്‍ വാഹിദ്, എ.പി. അബ്ദുല്‍ സമദ്, ഷംസുദ്ദീന്‍ മുഹിയുദ്ദീൻ, സിദ്ദീഖ് എടവത്ത്, മുജീബ് തൈക്കാടൻ തുടങ്ങിയവർ സംസാരിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.