മുഹമ്മദ് ഷെരീഫ്
അബൂദബി: 32 വർഷം അബൂദബിയിൽ സ്കൂൾ അധ്യാപകനായിരുന്ന ഷെരീഫ് മാസ്റ്റർ ബുധനാഴ്ച നാട്ടിലേക്ക് മടങ്ങുന്നു. ചാവക്കാട് ബ്ലാങ്ങാട്ട് അമ്പലത്ത് വീട്ടിൽ പട്ടത്ത് കെ.പി. ഹസെൻറ മകനായ മുഹമ്മദ് ഷെരീഫ് 1988 ഒക്ടോബർ ഒന്നിനാണ് സന്ദർശക വിസയിൽ അബൂദബിയിലെത്തിയത്.
മൂന്നു ദിവസത്തിനുശേഷം അബൂദബി ഇന്ത്യൻ ഇസ്ലാഹി ഇസ്ലാമിക് സ്കൂളിൽ ബയോളജി അധ്യാപകനായി ജോലി ആരംഭിച്ചു. 2014 മാർച്ച് വരെ ഈ സ്കൂളിൽ സേവനം തുടർന്നു. തുടർന്ന് മുസഫയിലെ ഷൈനിങ് സ്റ്റാർ ഇൻറർനാഷനൽ സ്കൂളിലേക്ക് ജോലി മാറി.
തൃശൂർ സെൻറ് തോമസ് കോളജിൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയശേഷം പെരുമ്പിലാവ് അൻസാർ സ്കൂളിൽ ഒരുവർഷം അധ്യാപകനായി ജോലി ചെയ്യുന്നതിനിടയിലാണ് കോഴിക്കോട് രാമകൃഷ്ണ മിഷൻ ട്രെയിനിങ് കോളജിൽ ബി.എഡിന് അഡ്മിഷൻ ലഭിക്കുന്നത്. ബി.എഡ് കഴിഞ്ഞ ഉടനെയാണ് അബൂദബിയിലെത്തിയത്.
ഭാര്യ നൂർജഹാൻ. മക്കൾ: നാഷിദ, സെമിദ, അമീൻ. മൂത്തമകൾ നാഷിദ ഭർത്താവ് നവാസിനൊപ്പം അബൂദബിയിലാണ്. സെമിദയുടെ ഭർത്താവ് റമീസും അബൂദബിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.