അബൂദബി: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും അബൂദബിയിൽ കൂടിക്കാഴ്ച നടത്തി. ഗസ്സയിൽ അടിയന്തരമായി ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ഇരുവരും ആവർത്തിച്ച് ആവശ്യപ്പെടുകയും ചെയ്തു.
യുദ്ധം നേരിടുന്ന ഗസ്സയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
സിവിലിയന്മാരുടെ ജീവൻ സംരക്ഷിക്കുന്നതിനും ജീവകാരുണ്യ സഹായം എത്തിക്കുന്നതിമുള്ള പ്രധാന്യം ഇരുവരും ഊന്നിപ്പറഞ്ഞു. അടുത്ത മാസം 16ന് ബഹ്റൈനിൽ നടക്കാനിരിക്കുന്ന അറബ് ഉച്ചകോടി സംബന്ധിച്ചും ഇരുവരും ചർച്ച ചെയ്തു.
അറബ് ഐക്യം ശക്തിപ്പെടുത്തുകയും സാമ്പത്തികവും സുസ്ഥിരവുമായ വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ക്രിയാത്മകമായ തീരുമാനങ്ങൾ ഉച്ചകോടിയിൽ ഉണ്ടാകുമെന്ന് ഇരുവരും പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.