കാസർകോട്: കുട്ടികളിലെ വിരശല്യം ഒഴിവാക്കി അവരുടെ ആരോഗ്യവും ഉന്മേഷവും ഏകാഗ്രതയും വീണ്ടെടുക്കാന്‍ ദേശീയ വിരവിമുക്ത ദിനമായ ചൊവ്വാഴ്ച ജില്ലയില്‍ വിരഗുളിക (ആല്‍ബന്‍ഡസോള്‍) വിതരണം ചെയ്യും. ഒന്നു മുതല്‍ 19 വയസ്സുവരെയുള്ള 3,87,185 കുട്ടികള്‍ക്കാണ് ഗുളിക നല്‍കുക.
ചൊവ്വാഴ്ച വിര ഗുളിക കഴിക്കാന്‍ സാധിക്കാത്തവര്‍ക്ക് 24ന് ഗുളികകള്‍ നല്‍കും. വിരശല്യം കുട്ടികളില്‍ വിളര്‍ച്ച, പോഷകാഹാരക്കുറവ്, ക്ഷീണം എന്നിവക്ക് കാരണമാകും. മാത്രമല്ല അവരുടെ ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള കഴിവ് കുറക്കുകയും പ്രവര്‍ത്തന മികവിനെ ബാധിക്കുകയും ചെയ്യുന്നതിനാല്‍ എല്ലാ കുട്ടികള്‍ക്കും വിരനശീകരണത്തിനുള്ള ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ നൽകണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു
സ്കൂളുകള്‍, അംഗൻവാടികള്‍, ഡേ കെയര്‍ എന്നിവ കേന്ദ്രീകരിച്ച് സൗജന്യമായാണ് ഗുളികകള്‍ വിതരണം ചെയ്യുന്നത്. ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ അധ്യാപകര്‍, അംഗൻവാടി വര്‍ക്കര്‍മാര്‍ എന്നിവരാണ് ഗുളിക നല്‍കുക. അഞ്ച് വയസ്സുമുതലുള്ള കുട്ടികള്‍ക്ക് സ്കൂളിലും ഒന്നുമുതല്‍ അഞ്ചുവയസ്സു വരെയുള്ള കുട്ടികള്‍ക്ക് അംഗൻവാടികളിൽ നിന്നുമാണ് ഗുളിക നല്‍കുക. സ്കൂളുകള്‍, അംഗൻവാടികള്‍ എന്നിവയിലൊന്നും രജിസ്റ്റര്‍ ചെയ്യാത്ത കുട്ടികളെ ആശ പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനത്തിലൂടെ കണ്ടെത്തി ഗുളിക നല്‍കും. ജില്ല ഭരണകൂടം, തദ്ദേശസ്വയംഭരണ, വിദ്യാഭ്യാസ, വനിത ശിശു വികസന വകുപ്പുകള്‍, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുമായി സംയോജിച്ചാണ് ആരോഗ്യ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.