അഞ്ച് ഡോർ ജിംനി അവതരിപ്പിച്ച് സുസുക്കി, വീൽബേസ് വർധിച്ചു; ഇന്ത്യ അവതരണം ഉടൻ

ഇതുവരെ നിർമിച്ചിരുന്ന മൂന്ന് ഡോർ ജിംനികൾെക്കാപ്പം അഞ്ച് ഡോർ മോഡലും അവതരിപ്പിച്ച് സുസുക്കി. ഇന്ത്യ ഉൾപ്പടെ വിപണികളിൽ വാഹനം അവതരിപ്പിക്കാനുള്ള നീക്കത്തിന് മുന്നോടിയായാണ് പുതിയ നടപടിയെന്നാണ് സൂചന. നാല് മീറ്ററിൽ താഴെ നീളമുള്ള വഹനമാണ് പുതിയ ജിംനി. മൂന്ന് വാതിൽ വാഹനത്തേക്കാൾ 300 എം.എം വീൽബേസ് കൂടുതലാണ്. 3,850 എം.എം നീളവും 1,645 എം.എം വീതിയും 1,730 എം.എം ഉയരവും പുതിയ ജിംനിക്കുണ്ട്. വീൽബേസ് 2,550 മില്ലിമീറ്ററാണ്. 210 എംഎം ആണ് ഗ്രൗണ്ട് ക്ലിയറൻസ്. 1,190 കിലോഗ്രാം ആണ് ഭാരം. മൂന്ന് ഡോർ മോഡലിനേക്കാൾ 100 കിലോഗ്രാം കൂടുതലാണിത്.

എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകൾ

1.5 ലിറ്റർ കെ 15 ബി പെട്രോൾ എഞ്ചിനാണ് ജിംനി 5-ഡോറിൽ വരുന്നത്. ജപ്പാനിൽ വിൽക്കുന്ന ജിംനി സിയറയ്ക്ക് സമാനമായി 102 എച്ച്പി കരുത്ത് എഞ്ചിന് ലഭിക്കും. ജിംനിയുടെ ഇന്ത്യാ പതിപ്പിൽ മാരുതിയുടെ സ്മാർട്ട് ഹൈബ്രിഡ് സാങ്കേതികത കൂട്ടിച്ചേർക്കാൻ സാധ്യതയുണ്ട്. 1.5 ലിറ്റർ എഞ്ചിൻ നമ്മുടെ വിപണിയിലെ വിറ്റാര ബ്രെസ്സ, എസ്-ക്രോസ്, സിയാസ്, എർട്ടിഗ എന്നിവയിലേതിന് സമാനമാണ്. അഞ്ച് സ്പീഡ് മാനുവൽ, നാല് സ്പീഡ് ടോർക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഗിയർബോക്സ് ഓപ്ഷനുകളിൽ ഉൾപ്പെടും.


നാല് മീറ്ററിൽ താഴെയാണ് നീളമെങ്കിലും 1.5 ലിറ്റർ എഞ്ചിൻ ഉള്ളതിനാൽ ജിംനി ലോവർ എക്സൈസ് വിഭാഗത്തിൽ വരില്ല. ജിംനിയിൽ 1.2 ലിറ്റർ എഞ്ചിൻ ഉപയോഗിക്കാൻ സുസുക്കി തീരുമാനിക്കുകയാണെങ്കിൽ മോഡലിന് താഴ്ന്ന എക്സൈസ് ഡ്യൂട്ടിക്ക് യോഗ്യത നേടാനാകും. ഇത് വാഹനത്തിന്‍റെ വില രാജ്യത്ത് വൻതോതിൽ കുറക്കാൻ സഹായിക്കും.

മാരുതി സുസുക്കി ഇതിനകം മൂന്ന് ഡോർ ജിംനിയുടെ ഉത്പാദനം ആരംഭിച്ചിട്ടുണ്ട്. വാഹനം നിലവിൽ അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്. 2021 അവസാനത്തോടെ അല്ലെങ്കിൽ അടുത്ത വർഷം ആദ്യം അഞ്ച് ഡോർ വാഹനം ഇന്ത്യയിലെത്തുമെന്നാണ് സുസുക്കി പറയുന്നത്. ലോഞ്ച് ചെയ്യുമ്പോൾ എസ്‌യുവിയ്ക്ക് ഇന്ത്യയിൽ നേരിട്ടുള്ള എതിരാളി ഉണ്ടായിരിക്കില്ല. എന്നാൽ വലുതും ശക്തവുമായ മഹീന്ദ്ര ഥാറിന്‍റെയും വരാനിരിക്കുന്ന ഫോഴ്‌സ് ഗൂർഖ എസ്‌യുവിയുടെയും എതിരാളിയായി ഇതിനെ കാണാൻ കഴിയും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.