ലഖ്‌നോ: ഉത്തര്‍ പ്രദേശില്‍ 19കാരിയെ ആറു പേര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ രണ്ടു പേരെ ബറേലി പൊലീസ് അറസ്റ്റ് ചെയ്തു.
മേയ് 31നാണ് പെണ്‍കുട്ടി ക്രൂരതക്കിരയായത്. സമൂഹത്തിന്റെ കുറ്റപ്പെടുത്തല്‍ പേടിച്ച് ഇതുവരെ ഇക്കാര്യം പുറത്തുപറയാതിരുന്ന പെണ്‍കുട്ടി ഒടുവില്‍ ശനിയാഴ്ച പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
മജിസ്‌ട്രേറ്റിന് മുന്നില്‍ ഇന്ന് പെണ്‍കുട്ടി മൊഴി നല്‍കി. വിശാല്‍ പട്ടേല്‍, അനൂജ് പട്ടേല്‍ എന്നിവരാണ് അറസ്റ്റിലായത്. 22കാരനായ വിശാലിനെ പിടികൂടാന്‍ എത്തിയപ്പോള്‍ ഇയാള്‍ പൊലീസിന് നേരെ വെടിവെച്ചു. ഒളിവില്‍ പോയ മറ്റു പ്രതികള്‍ക്കു വേണ്ടി തെരച്ചില്‍ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.