ബംഗാള്‍: നാലാംഘട്ടത്തില്‍ 78.05 ശതമാനം

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ നാലാംഘട്ടത്തില്‍ 78.05 ശതമാനം പോളിങ്. വിവിധ സംഘര്‍ഷങ്ങളില്‍ 231 പേര്‍ അറസ്റ്റിലായി. 49 മണ്ഡലങ്ങളിലേക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നത്. ഹൗറ, 24 നോര്‍ത് പര്‍ഗാനാസ് ജില്ലകളിലെ നിയമസഭാ മണ്ഡലങ്ങളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. 24 നോര്‍ത് പര്‍ഗാനാസ് ജില്ലയില്‍ 67.27 ശതമാനവും ഹൗറ ജില്ലയില്‍  67.31 ശതമാനവുമായിരുന്നു പോളിങ്. 24 നോര്‍ത് പര്‍ഗാനാസ് ജില്ലയിലാണ് കൂടുതലും അനിഷ്ടസംഭവങ്ങള്‍ അരങ്ങേറിയത്. ഒരു ബൂത്തില്‍ പ്രശ്നമുണ്ടാക്കിയതിന് ബി.ജെ.പി സ്ഥാനാര്‍ഥി രൂപ ഗാംഗുലിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.