കനയ്യ കുമാറിനെ അടിച്ച് മൂത്രമൊഴിപ്പിച്ചെന്ന് അഭിഭാഷകന്‍ വിക്രം ചൗഹാന്‍

ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറിനെ  മൂന്ന് മണിക്കൂര്‍ മര്‍ദിച്ചെന്ന് ബി.ജെ.പി അനുഭാവമുള്ള അഭിഭാഷകന്‍ വിക്രംസിങ് ചൗഹാന്‍െറ വെളിപ്പെടുത്തല്‍. ഇന്ത്യ ടുഡേ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.  പട്യാല ഹൈക്കോടതിയില്‍  അഭിഭാഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നേരെ നടത്തിയ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അഭിഭാഷകനാണ് വിക്രംസിങ് ചൗഹാന്‍.

പൊലീസ് കസ്റ്റഡിയില്‍ വെച്ച് കനയ്യയെ മര്‍ദിച്ച് മൂത്രമൊഴിപ്പിച്ചെന്നും ഭാരത് മാതാ കീ ജയ് എന്ന് വിളിപ്പിച്ചെന്നും വീഡിയോയില്‍ പറയുന്നു. വീഡിയോയുടെ  സാധുത സ്ഥീരീകരിച്ചിട്ടില്ല. ചൗഹാനെ കൂടാതെ യശ്പാല്‍ ശര്‍മ്മ, ഓം ശര്‍മ്മ എന്നീ അഭിഭാഷകരൂം വീഡിയോയില്‍ ഉണ്ട്.

സംഭാഷണത്തിലെ ചില ഭാഗങ്ങള്‍:

വിക്രം ചൗഹാന്‍  –ഞങ്ങള്‍ അവനെ മൂന്ന് മണിക്കൂര്‍ മര്‍ദിച്ചു
റിപ്പോര്‍ട്ടര്‍           -നിങ്ങളോ?
ചൗഹാന്‍              -അതെ
റിപ്പോര്‍ട്ടര്‍            -ആരെ? മാധ്യമപ്രവര്‍ത്തകരെയോ, കനയ്യയെയോ?
ചൗഹാന്‍              - കനയ്യയെ. ഞങ്ങള്‍ അവനെ അടിച്ചു ഭാരത് മാതാ കീ ജയ് വിളിപ്പിച്ചു
റിപ്പോര്‍ട്ടര്‍            -അവന്‍ വിളിച്ചോ?
ചൗഹാന്‍              -അതെ, അവന്‍ വിളിക്കുക മാത്രമല്ല അടിച്ചു മൂത്രമൊഴിപ്പിക്കുകയും ചെയ്തു.


കനയ്യയെ ഇനിയും മര്‍ദിക്കുമെന്നും ആവശ്യമെങ്കില്‍ പെട്രോള്‍ ബോംബ് ഉപയോഗിക്കുമെന്നും പട്യാല കോടതിയിലുണ്ടായ സംഭവം ആവര്‍ത്തിക്കുമോ എന്ന ചോദ്യത്തിന് യശ്പാല്‍ സിങ് മറുപടി നല്‍കുന്നു. കൊലപാതക കുറ്റം ചുമത്തിയാല്‍പോലും തനിക്ക് ഭയമില്ല. എന്നാല്‍ കനയ്യയെ വെറുതെ വിടില്ലെന്നും യശ്പാല്‍ പറഞ്ഞു. തങ്ങള്‍ക്ക് പൊലീസിന്‍റെ പിന്തുണയുണ്ട്. ഈ രാജ്യത്ത് ജീവിക്കുന്നവര്‍ ഈ രാജ്യത്തെക്കുറിച്ച് മാത്രം ചിന്തിച്ചാല്‍ മതിയെന്നും  യശ്പാല്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.