ലൈംഗികതയുടെയും മയക്കമരുന്നിന്‍െറയും കേന്ദ്രമാണ് ജെ.എന്‍.യു -ബി.ജെ.പി എം.എല്‍.എ

അല്‍വാര്‍: ജെ.എന്‍.യു കാമ്പസ് ലൈംഗികതയുടെയും മയക്കുമരുന്നിന്‍െറയും കേന്ദ്രമാണെന്ന് ബി.ജെ.പി എം.എല്‍.എ. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ എം.എല്‍.എ ജ്ഞാനദേവ് അഹൂജയാണ് വിവാദ പ്രസ്താവനയുമായി രംഗത്തത്തെിയത്.  കാമ്പസില്‍ നടക്കുന്ന അവിഹിത ബന്ധങ്ങള്‍ക്ക് തെളിവായി 10000 ലേറെ സിഗരറ്റ് കുറ്റികള്‍, 4000 ബീഡിയുടെ  അവശിഷ്ടങ്ങള്‍,  ചെറുതും വലുതുമായ 50000 എല്ലിന്‍ കഷ്ണങ്ങള്‍, ഭക്ഷണ അവശിഷ്ടങ്ങളുടെ 2000 കവറുകള്‍, ഉപയോഗിച്ച 3000 ഗര്‍ഭ നിരോധന ഉറകള്‍ എന്നിവ കണ്ടത്തെിയെന്നും എം.എല്‍.എ ആരോപിച്ചു.

നമ്മുടെ സഹോദരിമാരെയും മക്കളെയും ദുരൂപയോഗിച്ചതിന്‍െറ തെളിവാണിത്. വിദ്യാര്‍ഥികള്‍ രാത്രി എട്ടു മണിക്ക് ശേഷമാണ് കാമ്പസില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നത്. അവരാരും കുട്ടികളല്ല. സമരം ചെയ്യുന്നതിനായി രക്ഷിതാക്കള്‍ അവരുടെ ഇഷ്ടാനുസരണം പറഞ്ഞയക്കുകയാണ്. വിദ്യാര്‍ഥികള്‍ രാത്രി  അശ്ളീല നൃത്തം ചെയ്യുകയാണെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.