ജമ്മു -കശ്മീര്‍ സഖ്യ സര്‍ക്കാര്‍; ചര്‍ച്ച പോസിറ്റീവാണെന്ന് മെഹബൂബ മുഫ്തി

ന്യൂഡല്‍ഹി: ജമ്മു -കശ്മീരില്‍ സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി  നരേന്ദ്രമോദിയുമായി നടത്തിയ ചര്‍ച അനുകൂലമായിരുന്നുവെന്ന് പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി. 25 മിനിറ്റ് നീണ്ട ചര്‍ച്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. എന്നാല്‍ ചര്‍ച്ചയുടെ കൂടുതല്‍  വിശദാംശങ്ങള്‍ മെഹ്ബൂബ വെളിപ്പെടുത്തിയില്ല. പാര്‍ട്ടി എം.എല്‍.എമാരുമായി ബുധനാഴ്ച നടക്കുന്ന ചര്‍ച്ചക്ക് ശേഷം തീരുമാനമുണ്ടാകുമെന്നും അവര്‍ പറഞ്ഞു. ചര്‍ച്ചയില്‍ മുന്‍മുഖ്യമന്ത്രിയും മെഹബൂബയുടെ പിതാവുമായ മുഫ്തി മുഹമ്മദ് സഈദിനെ പുകഴ്ത്തിയതായും നല്ല വശങ്ങള്‍ തീര്‍ച്ചയായും പിന്തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലാണ് പി.ഡി.പിയുടെയും ബി.ജെ.പിയുടെയും നേതൃത്വത്തില്‍ ജമ്മു- കശ്മീരില്‍ സഖ്യസര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. മുഖ്യമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സഈദിന്‍െറ മരണ ശേഷമാണ് സഖ്യസര്‍ക്കാര്‍  അനിശ്ചിതത്വത്തിലായത്. സഈദിന്‍െറ മരണ ശേഷം മെഹബൂബ മുഫ്തി പി.ഡി.പിയുടെ നേതൃ സ്ഥാനത്തത്തെിയെങ്കിലും മുഖ്യമന്ത്രി സ്ഥാനം ഏറ്റടെുക്കാന്‍ ഇതുവരെ തയ്യറായിട്ടില്ല. നിലവില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് പി.ഡി.പിക്ക് 27 എം.എല്‍.എമാരും ബി.ജെ.പിക്ക് 26 എം.എല്‍.എമാരുമാണ് ഉള്ളത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.