പ്രധാനമന്ത്രി ഫോളോ ചെയ്യുന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ മുസ്ലിംകളെ സാമ്പത്തികമായി ബഹിഷ്കരിക്കാന്‍ ആഹ്വാനം

ന്യൂഡല്‍ഹി: മുസ്ലിംകളെ സാമ്പത്തികമായി ഉന്മൂലനം ചെയ്യണമെന്ന് ആര്‍.എസ്.എസ് അണികളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ആഹ്വാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രമുഖ ബി.ജെ.പി നേതാക്കളും ഫോളോ ചെയ്യുന്ന @Rss_Org എന്ന അക്കൗണ്ടിലാണ് മൂന്ന് ട്വീറ്റുകളിലായി ആഹ്വാനംവന്നത്. മോദി എന്തെങ്കിലും ചെയ്യുന്നത് കാത്തുനില്‍ക്കാതെ ബംഗാളികളും മുസ്ലിംകളുമായ ഓട്ടോക്കാരെയും ബാര്‍ബര്‍മാരെയും ബഹിഷ്കരിക്കണമെന്നാണ് ഒന്നാമത്തെ ട്വീറ്റ്. മുസ്ലിംകളുടെ കടകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങിക്കുന്നത് നിര്‍ത്തണമെന്നും സാധനം വാങ്ങിക്കുന്നതിന് മുമ്പ് കടയുടമയുടെ പേര് ചോദിക്കണമെന്നും അടുത്ത സന്ദേശങ്ങളില്‍ പറയുന്നു.
ഒരു ലക്ഷമാളുകള്‍ പിന്തുടരുന്ന, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്യുന്ന സ്വതന്ത്ര അക്കൗണ്ട് എന്നാണ് ട്വിറ്ററിലെ വിശേഷണം. ഇതാദ്യമായല്ല ഈ അക്കൗണ്ടില്‍ വിദ്വേഷകരമായ സന്ദേശങ്ങള്‍ വരുന്നത്. പശുമാംസം വീട്ടില്‍ സൂക്ഷിച്ചുവെന്നാരോപിച്ച് ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖിനെ തല്ലിക്കൊന്നതിനെ ജിഹാദി ആക്രമണം എന്ന് വിശേഷിപ്പിച്ചപ്പോള്‍, ജിഹാദി ആക്രമണങ്ങളെ തടയാന്‍ ആയുധങ്ങള്‍ ശേഖരിക്കണമെന്നും ഒരിക്കല്‍ ആഹ്വാനംചെയ്തിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.