ന്യൂഡൽഹി: വല്ലഭ്ഗഢ് സ്വദേശി ജുനൈദ് ഖാെന (16) ട്രെയിൻ യാത്രക്കിടെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സഹായിച്ച ഹരിയാന അഡീഷനൽ അഡ്വക്കറ്റ് ജനറൽ നവീൻ കൗശിക് ആർ.എസ്.എസിെൻറ വിവിധ സംഘടനതലപ്പത്ത് ഇരിക്കുന്നയാൾ. ജുനൈദ് കേസിൽ രണ്ട് സാക്ഷികളെ വിസ്തരിക്കുന്നതിനുള്ള ചോദ്യങ്ങള്‍ മുഖ്യപ്രതിയുടെ അഭിഭാഷകർക്ക് നവീൻ കൗശിക്കാണ് പറഞ്ഞുകൊടുത്തത്.
വിചാരണ നടക്കുന്ന ഫരീദാബാദ് അഡീഷനൽ സെഷൻ ജഡ്ജിയാണ് നവീൻ കൗശിക് ജുനൈദ് കേസിൽ പ്രതിഭാഗത്തെ സഹായിക്കുന്നുവെന്ന് വ്യക്തമാക്കിയത്.
അദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഹൈകോടതിക്കും ബാർ കൗൺസിലിനുമടക്കം ജഡ്ജി കത്തയക്കുകയും ചെയ്തു. ന്യൂനപക്ഷ സമുദായത്തിലെ പ്രായപൂർത്തിയാകാത്ത കുട്ടിയെ ട്രെയിനിലെ സീറ്റിെൻറ പേരിൽ ഭൂരിപക്ഷ സമുദായത്തിൽപ്പെട്ട ആളുകൾ മതെത്ത നിന്ദിച്ച ശേഷം കൊലപ്പെടുത്തിയെന്ന് പ്രോസിക്യൂഷൻ രേഖപ്പെടുത്തിയ അതീവ ഗൗരവമുള്ള കേസാണിതെന്ന് പറഞ്ഞ ജഡ്ജി, നവീന്‍ കൗശിക്കിെൻറ നടപടി ന്യൂനപക്ഷങ്ങൾക്ക് അരക്ഷിതത്വമാണ് നല്‍കുകയെന്നും വ്യക്തമാക്കിയിരുന്നു.
ചെറുപ്പം മുതൽ ആർ.എസ്.എസുമായി അടുത്ത ബന്ധം പുലർത്തുന്ന നവീൻ കൗശിക് നിലവിൽ സംഘടനക്ക് കീഴിലുള്ള ഭാരതീയ ഭാഷ അഭിയാൻ വടക്കൻ മേഖല സെക്രട്ടറി, അഭിഭാഷക യൂനിറ്റായ അധിവക്ത പരിഷത് തുടങ്ങിയവയുടെ നേതൃപദവി വഹിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.