ന്യൂഡൽഹി: അതിർത്തിയിലെ പട്ടാളക്കാാരുടെ ദുരിത ജീവിതം വെളിപ്പെടുത്തുന്ന വിഡിയോ പുറത്തുവന്നതിന് പിന്നാലെ സൈനികരുടെ ഭക്ഷണ വിഹിതം വിലയിരുത്തുമെന്ന് അതിർത്തി രക്ഷാസേന അറിയിച്ചു.
ഉയർന്ന ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന ഭക്ഷണ സാധനങ്ങളുടെ കൃത്യമായ കണക്കെടുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. സൈനികെൻറ വിഡിയോ സംബന്ധിച്ച അന്വേഷണത്തിെൻറ പ്രാഥമിക റിപ്പോർട്ട് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന് സമർപ്പിച്ചിരുന്നു.
നേരത്തെ നാലു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിലൂടെയാണ് അതിർത്തിയിൽ കാവൽ നിൽക്കുന്ന തങ്ങൾക്ക് മൂന്ന് നേരത്തെ ഭക്ഷണംപോലും ലഭിക്കുന്നില്ലെന്നും രാത്രിയില്‍ ഒഴിഞ്ഞ വയറോടെയാണ് ഉറങ്ങാന്‍ പോകുന്നതെന്നും സൈനികൻ വെളിപ്പെടുത്തിയത്. ഇത് ദേശീയ തലത്തിൽ വലിയ ചർച്ചക്ക് വഴിവെച്ചതോടെ കേന്ദ്രമന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.-*+
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.