ന്യൂഡൽഹി: കോവിഡ് രോഗികളിൽ വ്യാപിക്കുന്ന ബ്ലാക്ക് ഫംഗസിനെ തടയാൻ പ്രധാനമായും മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കണെമന്ന് ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസ് (എയിംസ്) ഡയറക്ടർ രൺദീപ് ഗുലേറിയ. ഡോക്ടർമാരും രോഗികളും ഇൗ മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ബ്ലാക്ക് ഫംഗസ് മരണം വിതക്കുന്നത് തടയാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
രക്തത്തിലെ ഷുഗറിെൻറ അളവ് നിയന്ത്രിച്ചു നിർത്തുക, സ്റ്റിറോയിഡ് ഉപയോഗിക്കേണ്ടി വരുന്നവർ രക്തത്തിലെ ഷുഗറിെൻറ അളവ് ഇടവിട്ട് പരിശോധിക്കുകയും കണിശമായി നിയന്ത്രിക്കുകയും ചെയ്യുക, സ്റ്റിറോയിഡ് എപ്പോൾ നൽകണം ഏത് അളവിൽ നൽകണം എന്നത് സംബന്ധിച്ച് അതിജാഗ്രത പുലർത്തുക എന്നീ മൂന്ന് കാര്യങ്ങൾ ബ്ലാക്ക് ഫംഗസിനെ തടയുന്നതിൽ വളരെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് വ്യാപനത്തിന് ശേഷം രാജ്യത്ത് ഏഴായിരത്തിലധികം ആളുകളുടെ ജീവൻ ബ്ലാക്ക് ഫംഗസ് കവർന്നുവെന്നാണ് കണക്കാക്കുന്നത്. 2002 ലെ സാർസ് വ്യാപന സമയത്തും ബ്ലാക്ക് ഫംഗസ് രോഗികളിൽ കണ്ടിരുന്നുവെന്ന് എയിംസ് ഡയറക്ടർ പറഞ്ഞു.
കോവിഡ് രോഗികളിലെ അനിയന്ത്രിതമായ പ്രമേഹം ബ്ലാക്ക് ഫംഗസിന് കാരണമാകുന്നുണ്ടെന്ന് രൺദീപ് ഗുലേറിയ ചൂണ്ടികാട്ടി. രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിൽ കോവിഡ് ഭേദമാകുന്ന ഘട്ടത്തിലാണ് ബ്ലാക്ക് ഫംഗസ് ബാധ കാണുന്നത്. കോവിഡും പ്രമേഹവും തമ്മിലുള്ള ബന്ധം ബ്ലാക്ക് ഫംഗസിന് കാരണമാകുന്നത് കേരളം പോലുള്ള സംസ്ഥാനങ്ങളിൽ രോഗവ്യാപന ഭീഷണി ഉയർത്തുന്നുണ്ട്. കേരള ജനസംഖ്യയിൽ നല്ലൊരു ശതമാനവും പ്രമേഹ ബാധിതരാണ്.
കോവിഡിെൻറ രണ്ടാം വ്യാപനത്തിൽ സ്റ്റിറോയിഡിെൻറ ഉപയോഗം വ്യാപകമായിട്ടുണ്ടെന്ന് രൺദീപ് ചൂണ്ടികാട്ടി. സ്റ്റിറോയിഡിെൻറ ഉപയോഗം കൂടിയത് ബ്ലാക്ക് ഫംഗസിന് കാരണമായിട്ടുണ്ടെന്നാണ് ഡോക്ടർമാർ കരുതുന്നത്.
കൂടിയ അളവിൽ സ്റ്റിറോയിഡ് നൽകുേമ്പാൾ രക്തത്തിലെ ഷുഗറിെൻറ അളവും വർധിക്കുന്നുണ്ട്. ഇത് മ്യൂകോർമൈകോസിസിെൻറ (ബ്ലാക്ക് ഫംഗസ്) സാധ്യതയും വർധിപ്പിക്കുന്നുണ്ടെന്ന് രൺദീപ് പറഞ്ഞു. സ്റ്റിറോയിഡിെൻറ ഉപയോഗം ബുന്ധിപൂർവവും ജാഗ്രതയോട് കൂടിയുള്ളതുമാകണമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.