ന്യൂഡൽഹി: ജീവനക്കാരെ മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്ന് വിലക്കി എയർ ഇന്ത്യ. കമ്പനിയിൽ നിലനിൽക്കുന്ന പ്രതിസന്ധിയുമായി ബന്ധപ്പെട്ടാണ് പുതിയ നിർദേശം നൽകിയിരിക്കുന്നത്. എയർ ഇന്ത്യയുടെ പ്രസിഡൻറ് അമൃത സിങ്ങാണ് ഇക്കാര്യം നോട്ടീസിലൂടെ ജീവനക്കാരെ അറിയിച്ചത്.
ചില ഉദ്യോഗസ്ഥർ യൂനിഫോം ധരിച്ച് കമ്പനിയെ മോശമാക്കി മാധ്യമങ്ങളോട് സംസാരിച്ചതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അത് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും അമൃത സരൺ ഇക്കാര്യത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
സമൂഹ മാധ്യമങ്ങളിൽ ഇനി എന്തെങ്കിലും തരത്തിലുള്ള പ്രതികരണങ്ങൾ നടത്തുന്നതിന് മുമ്പ് കമ്പനിയുടെ മാനേജിങ് ഡയറക്ടറോട് അനുവാദം വാങ്ങണം. ഇനി ഇതുപോലുള്ള സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും കമ്പനി കുറിപ്പിലൂടെ ജീവനക്കാരോട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.