കേന്ദ്രമന്ത്രി ശോഭ കരന്ദ്ലാജെയുടെ സീറ്റിൽ മത്സരിക്കാൻ മറ്റൊരു ബി.ജെ.പി നേതാവു കൂടി

മംഗളൂരു: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ഉഡുപ്പി-ചിക്കമഗളൂരു മണ്ഡലത്തിൽ മത്സരിക്കാൻ സന്നദ്ധനായി മറ്റൊരു ബി.ജെ.പി നേതാവുകൂടി രംഗത്ത്. പാർട്ടി മുൻ ഉഡുപ്പി ജില്ല പ്രസിഡന്‍റ് കുള്ളാഡി സുരേഷ് നായകാണ് ബുധനാഴ്ച വാർത്ത സമ്മേളനത്തിൽ തന്‍റെ യോഗ്യതയും അർഹതയും പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച ബി.ജെ.പി നേതാവ് മുൻമന്ത്രി പ്രമോദ് മധ്വരാജ് ഉഡുപ്പി -ചിക്കമഗളൂരു മണ്ഡലത്തിൽ സ്ഥാനാർഥിയാകാനുള്ള അർഹത വിവരിച്ചിരുന്നു.

അടിത്തട്ടിൽനിന്നുയർന്നുവന്ന് കഴിഞ്ഞ 32 വർഷമായി ബി.ജെ.പിയുടെ വിവിധ നേതൃതലങ്ങളിൽ പ്രവർത്തിച്ച താൻ ഉഡുപ്പി-ചിക്കമഗളൂരു മണ്ഡലം സ്ഥാനാർഥിയാകാൻ എന്തുകൊണ്ടും യോഗ്യനാണെന്ന് സുരേഷ് നായക് പറഞ്ഞു. നിരവധി തെരഞ്ഞെടുപ്പുകളുടെ ചുമതല വഹിച്ചതല്ലാതെ മത്സരിക്കാൻ അവസരം ലഭിച്ചിട്ടില്ല.

Tags:    
News Summary - Another BJP Leader to contest the seat of union Minister Sobha Karandlaje

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.