ഹൈദരാബാദ്: ഭൂരിപക്ഷ സമുദായത്തിെൻറ അതൃപ്തി വോട്ടുബാങ്കിൽ കളങ്കം ചേർക്കുമെന്ന ആശങ്ക പരിഹരിക്കാൻ പുതിയ കാർഡിറക്കി ആന്ധ്ര മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡി. 2016ൽ റോഡ് വീതികൂട്ടലിെൻറ ഭാഗമായി തെലുഗുദേശം പാർട്ടി (ടി.ഡി.പി) സർക്കാർ തകർത്ത ഒമ്പത് ക്ഷേത്രങ്ങളുടെ പുനർനിർമാണന് ശിലയിട്ടാണ് ജഗൻമോഹൻ സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ നീക്കം നടത്തുന്നത്.
സംസ്ഥാനത്തെ ഹിന്ദു സമൂഹത്തിെൻറ വിശ്വാസ്യത ഉറപ്പിക്കാൻ ഇതുവഴി ആകുമെന്ന കണക്കുകൂട്ടലാണ് നീക്കത്തിനു പിന്നിലെന്ന് പ്രതിപക്ഷം ഉൾപെടെ കുറ്റപ്പെടുത്തുന്നു. ആന്ധ്രയിൽ അടുത്തിടെ ക്ഷേത്രങ്ങൾക്കു നേരെയുണ്ടായ ആക്രമണ പരമ്പരകളിൽ പ്രതിപക്ഷം ജഗനെ പ്രതിക്കൂട്ടിൽ നിർത്തി രംഗത്തെത്തിയിരുന്നു. 'ഹിന്ദു വികാരം' സംരക്ഷിക്കുന്നതിൽ മുഖ്യമന്ത്രി പരാജയപ്പെട്ടെന്നായിരുന്നു ആരോപണം.
70 ലക്ഷം രൂപ ചെലവിൽ ഈ ക്ഷേത്രങ്ങൾ പുനർനിർമിക്കുക വഴി നഷ്ടമായ പ്രതിഛായ ഭാഗികമായെങ്കിലും വീണ്ടെടുക്കാമെന്ന് ജഗൻ കണക്കുകൂട്ടുന്നു.
''ഇപ്പോൾ പുനർനിർമിക്കപ്പെടുന്നുവെന്നതിലേറെ (ചന്ദ്രബാബു) നായിഡു സർക്കാറിെൻറ കാലത്ത് എങ്ങനെ ക്ഷേത്രങ്ങൾ പൊളിക്കപ്പെട്ടുവെന്നതാണ് പ്രശ്നം. മുഖ്യമന്ത്രി എങ്ങനെ ക്രിസ്ത്യാനികളെ പ്രീണിപ്പിച്ച് ഹിന്ദു വികാരം മുറിപ്പെടുത്തുന്നുവെന്ന് നായിഡു പരസ്യമായി ആ-രാപണമുന്നയിച്ചതാണ്. അതിനാൽ, നായിഡുവിെൻറ ഭരണത്തിലും ക്ഷേത്രങ്ങൾ സുരക്ഷിതമായിരുന്നില്ലെന്ന് വരുേത്തണ്ടതുണ്ട്''- രാഷ്ട്രീയ വിശകലന വിദഗ്ധനായ പ്രഫ. നാഗേശ്വർ റാവു പറയുന്നു.
കഴിഞ്ഞ ഡിസംബറിൽ വിഴിയനഗരത്തെ രാമതീർഥം ഗ്രാമത്തിൽ 400 വർഷം പഴക്കമുള്ള ഒരു ക്ഷേത്രം തകർക്കപ്പെട്ടതോടെയാണ് ക്ഷേത്ര രാഷ്ട്രീയം വീണ്ടും ചൂടുപിടിക്കുന്നത്. ടി.ഡി.പിയും ബി.ജെ.പിയും ഇതിനെതിരെ രംഗത്തുവന്നു. സംഭവത്തിെൻറ ചുവടു പിടിച്ച് സംസ്ഥാനത്തുടനീളം 'രഥയാത്ര' നടത്താൻ ബി.ജെ.പി തീരുമാനമെക്കുകയും ചെയ്തു. കഴിഞ്ഞ ജനുവരിയിലും വിശാഖപട്ടണം ഉൾപെടെ ഇടങ്ങളിൽ സമാന ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. മുഖ്യമന്ത്രി ക്രിസ്ത്യനാണെന്നുവരെ ആരോപിച്ചാണ് ടി.ഡി.പി നേതാവ് നായിഡു രംഗത്തെത്തിയത്. എന്നാൽ, വലിയ ഗൂഢാലോചന ആക്രമണങ്ങൾക്ക് പിന്നിലുണ്ടെന്ന് സർക്കാർ ആരോപിക്കുന്നു. കാരണം, ആക്രമണങ്ങളിലേറെയും നടക്കുന്നത് രാത്രികളിലാണ്.
എന്നാൽ, സർക്കാറിെൻറ നീക്കങ്ങളിൽ ഏറ്റവും പരസ്യമായി ആരോപിച്ച് സജീവമായി നിലയുറപ്പിച്ചിരിക്കുന്നത് ചന്ദ്രബാബു നായിഡുവാണ്. ജഗൻ അധികാരമേറിയതു മുതൽ ബി.ജെ.പിയും മോശമല്ലാത്ത ആരോപണങ്ങളുമായി രംഗത്തുണ്ട്.
തിരുപ്പതിയിൽ ഉപതെരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ ജഗെൻറ നീക്കമാണോ അതല്ല, ടി.ഡി.പി- ബി.ജെ.പി നീക്കമാണോ കൂടുതൽ ജനപ്രിയത ഉറപ്പാക്കുകയെന്നാണ് ദക്ഷിണേന്ത്യ ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.