ന്യൂഡല്‍ഹി: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം സംസ്ഥാനത്തുണ്ടായ സംഘർഷങ്ങളെക്കുറിച്ച് സി.ബി.ഐ അന്വേഷണത്തിന് കല്‍ക്കട്ട ഹൈകോടതി ഉത്തരവിട്ടു. എല്ലാ കേസുകളും സി.ബി.ഐക്ക് കൈമാറാനാണ് നിര്‍ദേശം. കോടതി മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം.
കൊൽക്കത്ത പൊലീസ് കമീഷണർ സുമൻ മിത്ര പ്രത്യേക സംഘത്തിൽ ഉണ്ടായിരിക്കുമെന്നും കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ തൃണമൂല്‍-ബി.ജെ.പി പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തിൽ ആറാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും അന്വേഷണത്തിന് സി.ബി.ഐ പ്രത്യേക സംഘത്തിന് രൂപം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം മനുഷ്യവകാശ കമീഷനോട് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കോടതി ആവശ്യപ്പെട്ടിരുന്നു. സർക്കാറിന്‍റെ നേതൃത്വത്തിൽ നടന്ന അക്രമമാണ് ഇവിടെ ഉണ്ടായതെന്ന് മനുഷ്യവകാശ കമീഷൻ റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ മനുഷ്യാവകാശ കമീഷൻ അംഗങ്ങൾ ബി.ജെ.പി പ്രവർത്തകരാണെന്നാണായിരുന്നു ഇതിന് മമത സർക്കാർ നൽകിയ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.