ബംഗളൂരു: ബിദറിലെ രാജ്യദ്രോഹ കേസിൽ വിദ്യാർഥികളെ ചോദ്യം ചെയ്ത നടപടിയിൽ ബാലവകാശങ്ങൾ ലംഘിച്ചെന്ന പരാതിയിൽ കുറ്റക്കാരായ പൊലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണം. െഎ.ജി പ്രവീൺസൂദിെൻറ നേതൃത്വത്തിൽ വകുപ്പു തല അന്വേഷണം നടക്കുമെന്ന് കർണാടക പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സ്കൂൾ നാടകത്തിെൻറ പേരിലാണ് കഴിഞ്ഞ ഫെബ്രുവരിയിൽ ബിദർ പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തിയത്.
തുടർന്ന് യൂനിഫോം അണിഞ്ഞ, തോക്കേന്തിയ സഹപ്രവർത്തകർക്കൊപ്പം സ്കൂളിലെത്തിയ ബിദർ ഡിവൈ.എസ്.പി ബസവേശ്വര കുട്ടികളെ ചോദ്യം ചെയ്തതായാണ് പരാതി. സംഭവത്തിൽ ഹ്യൂമൻ റൈറ്റ്സ് എജുക്കേഷൻ ദക്ഷിണേന്ത്യൻ ഘടകം ഭാരവാഹി നയന ജ്യോതി സമർപ്പിച്ച ഹരജി കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്.
വകുപ്പുതല അന്വേഷണത്തിെൻറ പുരോഗതി അറിയിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ കർണാടക സർക്കാറിനോട് ആക്ടിങ് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു. ബാലാവകാശങ്ങൾ ലംഘിക്കപ്പെടാതിരിക്കാൻ പൊലീസുകാർക്കിടയിൽ ബോധവത്കരണം നടത്തണമെന്നും ബെഞ്ച് നിർദേശിച്ചു. കേസ് ഒക്ടോബർ 21ന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.