ന്യൂഡൽഹി: കരിപ്പൂർ വിമാനത്താവളത്തിൽനിന്നും വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടും ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് അമിത ചാർജ് ഈടാക്കുന്നത് ചൂണ്ടിക്കാട്ടിയും ഇ.ടി. മുഹമ്മദ് ബഷീർ എം.പി വ്യാഴാഴ്ച കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ കണ്ടു. വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കുന്നതിനു സത്വരമായി നടപ്പിലാക്കാനുള്ള നടപടികൾ എടുത്തു വരുകയാണെന്ന് കൂടിക്കാഴ്ചയിൽ മന്ത്രി അറിയിച്ചതായി എം.പി വ്യക്തമാക്കി.
വിമാന അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ മറ്റു ഭൗതിക സൗകര്യങ്ങൾ ചെയ്യേണ്ടതുണ്ടെങ്കിൽ അത് നിർദേശിക്കാൻ വേണ്ടി വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. വിമാന കമ്പനികൾ അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നത് സംബന്ധിച്ചുള്ള വിഷയത്തിൽ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്യാമെന്ന് മന്ത്രി എം.പിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.