മുംബൈ: 21ന് നടക്കുന്ന മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ഥി പട്ടിക ശിവസേനയും ബി.ജെ.പിയും പുറത്തുവിട്ടു. ഇരു പാര്‍ട്ടികളും വെവ്വേെറയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ഉൾപ്പെടെ 125 സ്ഥാനാര്‍ഥികളുടെ പേര് ബി.ജെ.പി പുറത്തുവിട്ടപ്പോള്‍ ആദ്യം സ്ഥാനാര്‍ഥികളുടെ പേരില്ലാതെ 124 മണ്ഡലങ്ങളുടെ പേരാണ് ശിവസേന പുറത്തുവിട്ടത്. പിന്നീട് താക്കറെ പൗത്രന് ആദിത്യ താക്കറെ അടക്കം 70 സ്ഥാനാര്‍ഥികളുടെ പട്ടികയും പുറത്തുവിട്ടു.
ഒന്നിച്ച് മത്സരിക്കുമെന്ന് ഉദ്ധവ് താക്കറെയും ഫട്നാവിസും മറ്റു ചെറുപാര്‍ട്ടി നേതാക്കളും ഒപ്പുവെച്ച കരാര്‍ പുറത്തുവിട്ടെങ്കിലും എത്ര സീറ്റുകള്‍ പങ്കുവെക്കുമെന്നതില് ഇനിയും വ്യക്തതയില്ല. 126 സേനക്കും 18 ചെറുകക്ഷികള്‍ക്കും നല്കി ശേഷിച്ച 144 സീറ്റുകളില്‍ ബി.ജെ.പി മത്സരിക്കുമെന്നാണ് സൂചന. 10 ഓളം സിറ്റിങ് എം.എല്‍.എമാരെ ഒഴിവാക്കിയാണ് ബി.ജെ.പിയുടെ ആദ്യ പട്ടിക.
മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ഏക്നാഥ് ഖഡ്സെ, മന്ത്രിമാരായ വിനോദ് താവ്ഡെ, പ്രകാശ് മേത്ത എന്നിവരുടെ പേരുകള്‍ ആദ്യ പട്ടികയില്‍ ഇല്ല. തന്നെ തഴഞ്ഞതില്‍ പ്രതിഷേധിച്ച് ഖഡ്സെ മുക്തി നഗറില്‍ മത്സരിക്കാന്‍ തിങ്കളാഴ്ച പത്രിക സമര്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.