മുംബൈ: മുനിസിപ്പൽ കോർപറേഷൻ ഭരണം പിടിക്കാൻ ശിവസേന കോൺഗ്രസ് സഹായം തേടിയതായി റിപ്പോർട്ട്. ഇതിനായി കോൺഗ്രസിനെ സമീപിച്ച ശിവസേന പ്രസിഡൻറ് ഉദ്ദവ് താക്കറെയുടെ ദൂതൻമാർ ഡെപ്യൂട്ടി മേയർ സ്ഥാനം വാഗ്ദാനം ചെയ്തതായ വാർത്ത പാർട്ടിയുടെ ഉന്നത വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ശിവസേനയെ കോൺഗ്രസ് പുറത്തുനിന്ന് പിന്തുണക്കണമെന്ന ആവശ്യമാണ്ചർച്ചയിൽ മുന്നോട്ട് വെച്ചിരിക്കുന്നത്. സേന ഇത്തരമൊരു നിർദേശം മുന്നോട്ട്വെച്ചിട്ടുണ്ട്. പാർട്ടി നേതാക്കൾക്കിടയിൽ വിഷയം ചർച്ച ചെയ്തതായും ഇക്കാര്യം ഹൈക്കമാൻറിനെ അറിയിക്കുമെന്നും മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് അശോക് ചവാൻ പറഞ്ഞു.
മുംബൈ നഗരസഭ ഭരിക്കാൻ ബി.ജെ.പിയും ശിവസേനയും ഒരുമിച്ച് നിൽക്കാതെ വേറെ വഴിയില്ലെന്ന് കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവ് നിതിൻ ഗഡ്കരി പറഞ്ഞിരുന്നു. മുംബൈ നഗരസഭ തെരഞ്ഞെടുപ്പിൽ ആകെയുള്ള 227 സീറ്റിൽ 84ൽ വിജയിച്ച് ശിവസേന ഏറ്റവും വലിയ ഒറ്റ കക്ഷിയായെങ്കിലും ഭരിക്കാൻ ഇത്മതിയാവില്ല. ബി.ജെ.പി 82 സീറ്റുകളിലും കോൺഗ്രസ് 31സീറ്റുകളിലും സ്വതന്ത്രർ 14 സീറ്റുകളിലുമാണ് വിജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.