ന്യൂഡൽഹി: സൈനിക മേഖലയിലെ പരാതികളെ കുറിച്ച് സി.ബി.െഎ അന്വേഷിക്കണമെന്ന് ബി.എസ്.എഫ് ജവാൻ തേജ് ബഹാദൂറിെൻറ ഭാര്യ ശർമിള യാദവ്. സംഭവത്തെ കുറിച്ച് പ്രാഥമികമായ അന്വേഷണം ആഗ്രഹിക്കുന്നില്ല. സി.ബി.െഎ തീർച്ചയായും ഇത് അന്വേഷിക്കണമെന്നും എന്നാൽ മാത്രമേ സത്യം പുറത്തുവരികയുള്ളുവെന്നും അവർ ദേശീയ മാധ്യമത്തോട് പറഞ്ഞു.
ജനുവരി എട്ടിനാണ് കശ്മീര്‍ അതിര്‍ത്തിമേഖലയില്‍ ബി.എസ്.എഫ് 29 ബറ്റാലിയനില്‍ കാവല്‍ ഡ്യൂട്ടിയിലായിരുന്ന തേജ് ബഹാദൂർ എന്ന പട്ടാളക്കാരൻ തനിക്ക് ആവശ്യത്തിന് ഭക്ഷണം പോലുമില്ലെന്നും പലപ്പോഴും പട്ടിണിയോടെ ഉറങ്ങുന്നതെന്നും പരാതിപ്പെടുന്ന വിഡിയോ ഫേസ്ബുക്കിലിട്ടത്. താന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്നും നടപടിയെ ഭയക്കുന്നില്ലെന്നും തേജ് ബഹാദൂര്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം വെളിപ്പെടുത്തലുകൾ പിൻവലിച്ച് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ഭർത്താവിനുമേൽ സമ്മർദമുണ്ടായിരുന്നതായും തന്നോട് ഇക്കാര്യം പറഞ്ഞിരുന്നതായും ശർമിള വ്യക്തമാക്കി. അതേസമയം സൈനികെൻറ ആരോപണങ്ങൾ ബി.എസ്.എഫ് നിഷേധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.