ന്യൂഡൽഹി: പുതുതായി വിവാഹം കഴിക്കുന്ന ജവാന്മാർക്ക് ജീവിതപങ്കാളികൾക്കൊത്ത് കഴിയാൻ രാജ്യത്താകമാനം ഗസ്റ്റ്ഹൗസുകൾ നിർമിക്കാനൊരുങ്ങുകയാണ് ബി.എസ്.എഫ്. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 192 ഗസ്റ്റ്ഹൗസുകളാണ് തുറക്കുന്നത്. കിഴക്ക് പടിഞ്ഞാറൻ അതിർത്തിയിലെ എേട്ടാളം മേഖലകളിലായി 2,800ഒാളം മുറികളുടെ നിർമാണത്തിന് ബി.എസ്.എഫ് തുടക്കമിട്ടു. ഗസ്റ്റ്ഹൗസുകൾ പണിയാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നേരത്തെ അനുമതി നല്‍കിയിരുന്നു.
ജവാന്മാരുടെ മാനസിക സമ്മർദ്ദവും കുടുംബ പ്രശ്നങ്ങളും കുടുംബവുമൊത്ത് കൂടുതൽ സമയം ചിലവഴിക്കുന്നതിലൂടെ കുറക്കാൻ സാധിക്കുമെന്ന് ബി.എസ്.എഫ് ഡയറക്ടർ കെ.കെ ശർമ പറഞ്ഞു. പുതുതായി വിവാഹം കഴിഞ്ഞവര്‍ക്ക് ഒരു നിശ്ചിത കാലയളവില്‍ പങ്കാളിയെ കൂടെ താമസിപ്പിക്കുന്നതിനും അവധിക്കാലങ്ങളില്‍ ഭാര്യമാരേയും മക്കളേയും കൊണ്ടുവരുന്നതിനും അനുമതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
മുതിർന്ന ഒാഫീസർമാർക്കും അവർക്ക് താഴെയുള്ളവർക്കും ഇത്തരം സൗകര്യങ്ങൾ മുേമ്പ ഉണ്ടായിരുന്നുവെങ്കിലും കോൺസ്റ്റബിൾ റാങ്കിലുള്ളവർക്ക് സൗകര്യം അനുവദിച്ചിരുന്നില്ല. ഒരു വീടിന് വേണ്ട എല്ലാ സൗകര്യങ്ങളുമടങ്ങുന്ന ഗസ്റ്റ് ഹൗസിന് പൊതുവായ ഒരു സ്വീകരണ മുറിയായിരിക്കും നിർമിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.