കെട്ടിടത്തിൽ സ്ഥാപിച്ച 11 പൈപുകൾ എടുത്തുമാറ്റിയതിനെ തുടർന്നുണ്ടായ ദ്വാരങ്ങൾ     Photo Courtesy: Bismee Taskin/ThePrint

ഒരുരാത്രി ഈ വീട്ടിൽ തൂങ്ങിമരിച്ചത് 11 പേർ; 'പ്രേതഭവന'മെന്ന മുദ്ര പേറുേമ്പാഴും താമസക്കാർ ഹാപ്പിയാണ്

ഡൽഹി: രാജ്യ തലസ്ഥാനത്തെ ബുറാരിയിൽ 2018ലായിരുന്നു ഈ മൂന്നുനില കെട്ടിടം നാടിെൻറ നോവായത്. ഏകദേശം രണ്ടര വർഷം മുമ്പ്. ഒരു നാൾ കുടുംബത്തിലെ 11 പേരെ മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തുന്നു. അന്വേഷണത്തിൽ തലേന്ന് വീട്ടിൽ മന്ത്രവിദ്യ നടന്നെന്നും അതിലെവിടെയോ പാളിയപ്പോൾ കൂട്ട മരണം നടന്നെന്നും തിരിച്ചറിഞ്ഞു. പക്ഷേ, അന്ന് നാട്ടുകാരായിരുന്നവർക്ക് ഭീതി ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഉടനെങ്ങും അത് പോകുമെന്ന പ്രതീക്ഷയുമില്ല. അവർക്ക് വീട് കാണുേമ്പാഴേ ഭീതി നിറയും. പ്രതീക്ഷകൾ വരളും. വിട്ടുപോകണമെന്നു തോന്നും.

പക്ഷേ, നേരെ മറിച്ചാണ് വീട്ടിലെ താമസക്കാർക്ക് കാര്യങ്ങൾ. ആത്മഹത്യ ചെയ്തവർ മണ്ണോടുചേർന്ന് ഏറെ കഴിഞ്ഞോ തൊട്ടുടനോ ഇവിടെയെത്തിയ രണ്ടു കുടുംബങ്ങൾ. താഴെ കശ്യപ് കുടുംബം, പരിസരത്ത് ഡയഗ്നോസ്റ്റിക് സെൻറർ നടത്തുന്നു. രണ്ടാമത്തേത്, 2018 മുതൽ കെട്ടിടം പരിചരിച്ചുവരുന്ന അലി കുടുംബം. ഒന്ന്, രണ്ട് നിലകളിൽ അവരും സസുഖം വാഴുന്നു.

ഒന്നാം നിലയിലായിരുന്നു ആത്മഹത്യ ചെയ്ത 11 അംഗ കുടുംബം കഴിഞ്ഞിരുന്നത്. ഏറ്റവും മുതിർന്നയാൾക്ക് പ്രായം 77 ആയിരുന്നു. ഇളയയാൾക്ക് 15ഉം. 2018 ജൂൺ 30നാണ് നാടിനെ മുൾമുനയിലാക്കി ഇവർ കൂട്ടമായി മരണം പുൽകിയത്. ചിറ്റോർഗഢ് ആസ്ഥാനമായി കരാറുകാരനായ ദിനേശ് സിങ് ചുന്ദാവത്തിെൻറ അനിയെൻറ ദുർമന്ത്രവാദ ശീലമാണ് ദുരന്തത്തിനിടയാക്കിയതെന്ന് കരുതുന്നു.

സംഭവം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ഞെട്ടലായിരുന്നു എങ്ങും. ഒരു കുടുംബം മൊത്തമായി തൂങ്ങിനിൽക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഭീതി നിറച്ചു. 10 പേർ കണ്ണുകെട്ടി ചുറ്റും നിന്നായിരുന്നു മരിച്ചുള്ള നിൽപ്. കാലുകൾ പരസ്പരം കെട്ടിയിരുന്നു. ഏറ്റവും പ്രായം ചെന്ന നാരായണി ദേവി മാത്രം തൊട്ടടുത്ത മുറിയിലും. ആ മുറി ഇതുവരെയും തുറന്നിട്ടില്ല. ദൈവങ്ങൾക്ക് നന്ദിയറിയിക്കുന്ന ഒരു ആചാരത്തിെൻറ ഭാഗമായിട്ടായിരുന്നുവത്രെ കൂട്ട ആത്മാഹുതി. ലളിത് എന്നായാളായിരുന്നുവത്രെ കർമങ്ങൾ ചെയ്തത്.

1,070 ചതുരശ്ര അടി വലിപ്പമുണ്ട് ഇൗ കുടുംബവീടിന്. കഥകൾ പരന്നതോടെ പുറത്തുനിന്ന പലരും വീടു കാണാനെത്തി. കാഴ്ചകളിൽ കൗതുകം കൂറി. വീട്ടിനകത്തുനിന്ന് ഇപ്പോഴും വിറയൽ കേൾക്കാമെന്ന് അയൽക്കാരിൽ ചിലർ പറയുന്നു. ആത്മാക്കൾ വീട്ടിനുള്ളിൽ തന്നെയുണ്ടെന്നാണ് ഇവരുടെ പക്ഷം.

ഓർമയിലെ ഭീതി ശരിക്കും നാട്ടുകാരെ വർഷങ്ങളോളം അസ്വസ്ഥമാക്കിയിരുന്നു. രണ്ടു കുടുംബങ്ങൾ എത്തിയത് പാതി ഭീതി മാറ്റി. എന്നാലും കെട്ടിടത്തിൽ പലയിടത്തായി കാണുന്ന ചെറിയ ദ്വാരങ്ങളെ ചുറ്റി കഥകൾ ഇപ്പോഴും പറന്നുനടക്കുന്നുണ്ട്. 11 പൈപുകൾ അന്ന് ഈ വീട്ടിലുണ്ടായിരുന്നുവത്രെ. ഇവ ആത്മാക്കൾക്ക് വീട്ടിൽ തുടരാനായി ഉണ്ടാക്കിയതെന്നുവരെ വന്നു. പക്ഷേ, വീട്ടുടമസ്ഥനായ ചുന്ദാവത്ത് അവ പിന്നീട് എടുത്തുമാറ്റി. മരിച്ച കുടുംബത്തിെൻറ ആസ്തികൾ, വസ്ത്രങ്ങൾ, പുസ്തകങ്ങൾ എന്നിവയും കൊടുത്തൊഴിവാക്കി.

കെട്ടിടത്തിെൻറ താഴെനിലയിൽ ഇപ്പോൾ 'ധ്രുവ ഡയഗ്നോസ്റ്റിക്സ്' എന്ന സ്ഥാപനവും പ്രവർത്തിക്കുന്നുണ്ട്. ഡോ. മോഹൻ സിങ് കശ്യപിെൻറയാണത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് കശ്യപ് കുടുംബം ഇവിടെ താമസക്കാരും ലാബ് നടത്തിപ്പുകാരുമായി എത്തിയത്. ആളുകൾ പറയുന്നതിൽ കാര്യമില്ലെന്ന് അവർ കട്ടായം പറയുന്നു.

2018ൽ തന്നെ മുകൾ നിലയിൽ എത്തിയ അഹ്മദ്, അഫ്സർ അലി സഹോദരൻമാർ ആശാരിമാരാണ്. പൊലീസ് കെട്ടിടം ഉടമക്ക് കൈമാറിയ ഉടൻ ഇവർ ഇവിടെ താമസം തുടങ്ങിയിട്ടുണ്ട്. അവർക്കുമില്ല, ഇത്തിരിയും ആധികൾ. ഇൗ സഹോദരന്മാർക്കു തന്നെയാണ് കെട്ടിട മേൽനോട്ടവും. 2018ൽ മൂന്ന് കോടി വിലയുണ്ടായിരുന്ന കെട്ടിടത്തിന് വില കുറഞ്ഞതോടെ 10,000 രൂപയാണിപ്പോൾ വാടക ഈടാക്കുന്നത്.

Tags:    
News Summary - Delhi's Burari House Where 11 Committed Suicide In 2018 Is Now Inhabited By Two Families

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.