ഹൈദരാബാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത കർമസമിതിയുടെ ആഭിമുഖ്യത്തി ൽ ശനിയാഴ്ച സംഘടിപ്പിച്ച ‘മില്യൻ മാർച്ചി’ൽ ഹൈദരാബാദ് നഗരം സ്തംഭിച്ചു. 40ഓളം സംഘട നകളും ഗ്രൂപ്പുകളും ചേർന്നാണ് സംയുക്ത സമിതിക്ക് രൂപം നൽകിയത്.
ധർണ ചൗകിൽ (ഇന്ദി ര പാർക്ക്) 1000 പേർക്ക് പങ്കെടുക്കാവുന്ന പൊതുയോഗത്തിനാണ് പൊലീസ് അനുമതി നൽകിയതെങ്കിലും വിവിധ പ്രദേശങ്ങളിൽനിന്ന് പതിനായിരങ്ങൾ പ്രതിഷേധ സംഗമത്തിന് ഒഴുകിയെത്തി. യോഗസ്ഥലം മുതൽ സെക്രട്ടേറിയറ്റ് വരെയുള്ള മൂന്ന് കി.മീറ്റർ ജനസാഗരമായി.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പങ്കാളികളായി. പൊലീസ് ശക്തമായ സുരക്ഷ ഒരുക്കിയുരുന്നു.അടുത്തകാലത്തൊന്നും ഹൈദരാബാദ് കാണാത്ത ജനക്കൂട്ടം നരേന്ദ്ര മോദിക്കും അമിത് ഷാക്കുമുള്ള താക്കീതാണെന്ന് സംയുക്ത സമിതി കൺവീനർ മുഷ്താഖ് മാലിക് പറഞ്ഞു.
അതേസമയം, അസദുദ്ദീൻ ഉവൈസിയുടെ ‘മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീനും’ മറ്റുചില മുസ്ലിം സംഘടനകളും മാർച്ചിൽ പങ്കെടുത്തില്ല. ഉവൈസി കൂടി ഉൾക്കൊള്ളുന്ന മുസ്ലിം ഐക്യ കർമസമിതിയുടെ ആഭിമുഖ്യത്തിലുള്ള മാർച്ച് അടുത്തദിവസം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.