ഹൈദരാബാദിനെ പിടിച്ചുകുലുക്കി പൗരത്വ പ്രതിഷേധം
text_fieldsഹൈദരാബാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത കർമസമിതിയുടെ ആഭിമുഖ്യത്തി ൽ ശനിയാഴ്ച സംഘടിപ്പിച്ച ‘മില്യൻ മാർച്ചി’ൽ ഹൈദരാബാദ് നഗരം സ്തംഭിച്ചു. 40ഓളം സംഘട നകളും ഗ്രൂപ്പുകളും ചേർന്നാണ് സംയുക്ത സമിതിക്ക് രൂപം നൽകിയത്.
ധർണ ചൗകിൽ (ഇന്ദി ര പാർക്ക്) 1000 പേർക്ക് പങ്കെടുക്കാവുന്ന പൊതുയോഗത്തിനാണ് പൊലീസ് അനുമതി നൽകിയതെങ്കിലും വിവിധ പ്രദേശങ്ങളിൽനിന്ന് പതിനായിരങ്ങൾ പ്രതിഷേധ സംഗമത്തിന് ഒഴുകിയെത്തി. യോഗസ്ഥലം മുതൽ സെക്രട്ടേറിയറ്റ് വരെയുള്ള മൂന്ന് കി.മീറ്റർ ജനസാഗരമായി.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പങ്കാളികളായി. പൊലീസ് ശക്തമായ സുരക്ഷ ഒരുക്കിയുരുന്നു.അടുത്തകാലത്തൊന്നും ഹൈദരാബാദ് കാണാത്ത ജനക്കൂട്ടം നരേന്ദ്ര മോദിക്കും അമിത് ഷാക്കുമുള്ള താക്കീതാണെന്ന് സംയുക്ത സമിതി കൺവീനർ മുഷ്താഖ് മാലിക് പറഞ്ഞു.
അതേസമയം, അസദുദ്ദീൻ ഉവൈസിയുടെ ‘മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീനും’ മറ്റുചില മുസ്ലിം സംഘടനകളും മാർച്ചിൽ പങ്കെടുത്തില്ല. ഉവൈസി കൂടി ഉൾക്കൊള്ളുന്ന മുസ്ലിം ഐക്യ കർമസമിതിയുടെ ആഭിമുഖ്യത്തിലുള്ള മാർച്ച് അടുത്തദിവസം നടക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.