കേന്ദ്രമന്ത്രിസഭ പുന:സംഘടന ഞായറാഴ്ച

ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭ പുന:സംഘടന ഞായറാഴ്ച നടക്കും. രാഷ്ട്രപതിയെ കണ്ട് പുന:സംഘടന ഞായാറാഴ്ച നടത്തുമെന്ന് അറിയിച്ചതായാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിക്കായി ചൈനയിലേക്ക് പോകുന്നതിന് മുമ്പായി പുന:സംഘടന നടത്താനാണ് നീക്കം.

കേന്ദ്ര മന്ത്രിസഭ പുന:സംഘടനക്ക് മുന്നോടിയായി അഞ്ച് മന്ത്രിമാർ രാജിവെച്ചിരുന്നു. നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി രാജീവ് പ്രതാപ് റൂഡിയോടൊപ്പം ജല വിഭവ മന്ത്രി ഉമാ ഭാരതി, കൃഷി മന്ത്രി രാധാ മോഹൻ സിങ്, ജല വിഭവ സഹമന്ത്രി സഞ്ജീവ് ബല്യാൻ, ചെറുകിട സംരംഭക സഹമന്ത്രി ഗിരിരാജ് സിങ് എന്നിവരും സ്ഥാനമൊഴിഞ്ഞു. കൂടുതൽ മന്ത്രിമാർ രാജിവെക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് നടക്കേണ്ട, മിക്കവാറും അവസാനത്തെ പുനഃസംഘടനയായിരിക്കുമിത്. മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച  ചോദ്യത്തിൽനിന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി ഒഴിഞ്ഞുമാറി.  പ്രതിരോധം, നഗരവികസനം, വനം-പരിസ്ഥിതി എന്നിങ്ങനെ സുപ്രധാന വകുപ്പുകളിൽ ഒഴിവു വന്നിട്ട് ഏറെക്കാലമായി. ഗോവ മുഖ്യമന്ത്രിയായി മനോഹർ പരീകർ പോയശേഷം പ്രതിരോധത്തിെൻറ ചുമതലകൂടി വഹിക്കുകയാണ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. അനിൽ ദാവെയുടെ നിര്യാണേത്താടെ വനം-പരിസ്ഥിതി മന്ത്രാലയത്തിനും പ്രത്യേക മന്ത്രി ഇല്ലാതായി. വെങ്കയ്യനായിഡു ഉപരാഷ്ട്രപതിയായതോടെ നഗരവികസന വകുപ്പിനും മന്ത്രിയില്ല. 

Tags:    
News Summary - Cabinet Reshuffle on Sunday-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.