ന്യൂഡൽഹി: പെഗസസ് ചാരവൃത്തിയുമായി ബന്ധപ്പെട്ട് സി.പി.െഎ എം.പി ബിനോയ് വിശ്വം രാജ്യസഭയിൽ ഉന്നയിക്കാനിരുന്ന ചോദ്യം തടയണമെന്ന് കേന്ദ്ര സർക്കാർ രാജ്യസഭ സെക്രേട്ടറിയറ്റിനോട് ആവശ്യപ്പെട്ടു. രാജ്യസഭ ഷെഡ്യൂളിൽ ആഗസ്റ്റ് 12ന് ഉൾപ്പെടുത്തിയ ചോദ്യം നീക്കാനാണ് അസാധാരണ നീക്കത്തിൽ കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇസ്രായേൽ സർക്കാറിെൻറ സൈബർ സെക്യൂരിറ്റി സ്ഥാപനമായ എൻ.എസ്.ഒ ഗ്രൂപ്പുമായി ഏതെങ്കിലും തരത്തിലുള്ള കരാറിലേർപ്പെട്ടിട്ടുണ്ടോ, ഉണ്ടെങ്കിൽ അവയുെട വിശദാംശങ്ങൾ എന്താണ് എന്ന ചോദ്യത്തിനാണ് അനുമതി തേടിയത്. വിദേശരാജ്യങ്ങളുമായി ഇന്ത്യ ഏർപ്പെട്ട ധാരണപത്രങ്ങളുടെ എണ്ണമെത്ര, അവയിൽ ൈസബർ സെക്യൂരിറ്റിയിലൂടെ ഭീകരപ്രവർത്തനം തടയാൻ ഉണ്ടാക്കിയ ധാരണപത്രങ്ങളുടെ വിശദാംശങ്ങൾ എന്നിവയും ചോദ്യങ്ങളിലുണ്ടായിരുന്നു. അനൗദ്യോഗികമായാണ് ഇക്കാര്യം ബിനോയ് വിശ്വത്തെ രാജ്യസഭ സെക്രേട്ടറിയറ്റ് അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.