ന്യൂഡൽഹി: സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന അഫ്സ്പ നാഗാലാൻഡിൽ ആറ് മാസത്തേക്ക് നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. അഫ്സ്പ പിൻവലിക്കണമെന്ന് സംസ്ഥാന സർക്കാറും വിവിധ സംഘടനകളും ആവശ്യം ഉന്നയിച്ചുവെങ്കിലും ഇത് മുഖവിലക്കെടുക്കാൻ കേന്ദ്രസർക്കാർ തയാറായില്ല.
നാഗാലാൻഡ് സംഘർഷസാധ്യതയുള്ള അപകടം നിറഞ്ഞ പ്രദേശമാണെന്ന് വിലയിരുത്തിയാണ് അഫ്സ്പ നീട്ടാനുള്ള നിർണായക തീരുമാനം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. നാഗാലാൻഡ് വെടിവെപ്പിനെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് സൈന്യത്തെ ചോദ്യം ചെയ്യാനുള്ള അനുമതിയും കേന്ദ്രസർക്കാർ നൽകിയിട്ടുണ്ട്.
ഡിസംബർ നാലിന് സൈന്യം 13 സിവിലിയൻമാരെ വെടിവെച്ച് കൊന്നതോടെയാണ് അഫ്സ്പ പിൻവലിക്കണമെന്ന ആവശ്യം വീണ്ടും ശക്തമായത്. തുടർന്ന് ഇക്കഴിഞ്ഞ ഡിസംബർ 20ന് കരിനിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നാഗാലാൻഡ് നിയമസഭ പ്രമേയം പാസാക്കി. ഇതുസംബന്ധിച്ച് പരിശോധിക്കാൻ വിവേക് ജോഷിയുടെ നേതൃത്വത്തിൽ അഞ്ചംഗ സമിതിയേയും നിയോഗിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.