ന്യൂഡൽഹി: ജനാധിപത്യ സംവിധാനത്തെ നെഹ്റു പരിപോഷിപ്പിച്ചതുകൊണ്ടാണ് ചായക്കച്ചവടക്കാരനായ ഒരാൾക്ക് പോലും ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ കഴിഞ്ഞതെന്ന് ശശി തരൂർ എം.പി. ശിശുദിനമായി കൊണ്ടാടുന്ന നെഹ്റുവിെൻറ ജൻമ വാർഷികത്തോട് അനുബന്ധിച്ച് ഡൽഹിയിൽ ചൊവ്വാഴ്ച നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു തരൂർ.
നെഹ്റു പിൻഗാമിയായി മകളെ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ചുവെന്ന തെറ്റായ ആരോപണങ്ങൾ ഭരിക്കുന്ന പാർട്ടി നടത്തിയിരിക്കുന്നു. എന്നാൽ, ഒരവസരത്തിൽ പോലും ഒരാളെയും പിൻഗാമിയാക്കാൻ അദ്ദേഹം നിർദേശിച്ചിരുന്നില്ല. ഇന്ന് നമുക്ക് പ്രധാനമന്ത്രിയായിട്ടുള്ളത് ചായക്കച്ചവടക്കാരനാണ്. ഇത് സാധ്യമായത് നെഹ്റു ജനാധിപത്യ സംവിധാനത്തെ പരിപോഷിപ്പിച്ചത് കൊണ്ടാണ്. ഇതുവഴി ഏതൊരു ഇന്ത്യക്കാരനും രാജ്യത്തെ എത്ര ഉന്നത സ്ഥാനത്തേക്കും ഉയർന്നു വരാൻ സാധിക്കുന്നുവെന്നും തരൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.