ഛത്തീസ്ഗഢിലെ ദന്തേവാഡയിൽ ഏറ്റുമുട്ടൽ; ഒമ്പത് മാവോവാദികളെ സുരക്ഷാസേന വധിച്ചു

ദന്തേവാഡ: ഛത്തീസ്ഗഢിലെ ദന്തേവാഡയിലുണ്ടായ ഏറ്റുമുട്ടലിൽ ഒമ്പത് മാവോവാദികളെ സുരക്ഷാസേന വധിച്ചു. ദന്തേവാഡ-ബിജാപൂർ അതിർത്തിയിലാണ് മാവോവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.

മാവോവാദികളിൽ നിന്ന് ഓട്ടോമാറ്റിക് ആയുധങ്ങൾ പിടിച്ചെടുത്തു. എസ്.എൽ.ആർ റൈഫിൾ, 303 റൈഫിൾ, 315 ബോർ റൈഫിൾ അടക്കമുള്ളവയാണ് പിടിച്ചെടുത്തത്.

അതിർത്തിമേഖലയായ വെസ്റ്റ് ബസ്തർ ഡിവിഷനിലാണ് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം സംയുക്ത തിരച്ചിൽ നടത്തിയത്. പ്രദേശത്ത് തിരച്ചിൽ വ്യാപിപ്പിച്ചതായി ദന്തേവാഡ എസ്.പി ഗൗരവ് റായ് അറിയിച്ചു.

ആഗസ്റ്റ് 29ന് നാരായൺപൂരിലെ അബുജ്മദിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്നു വനിത മാവോവാദികളെ വധിച്ചിരുന്നു. നോർത്ത് ബസ്തർ ഡിവിഷൻ കമ്മിറ്റിയിൽ ഉൾപ്പെട്ടവരാണ് കൊല്ലപ്പെട്ട വനിത മാവോവാദികൾ.

News Summary - Chhattisgarh: 9 Naxals killed in encounter with forces, automatic weapons recovered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.